Asianet News MalayalamAsianet News Malayalam

ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!

Nee Evideyaanu Malhal
Author
Thiruvananthapuram, First Published Aug 11, 2017, 9:18 PM IST

Nee Evideyaanu Malhal

ഏതാണ്ട് ഒമ്പതര വര്‍ഷം മുമ്പ്, രാത്രി ഒരു ഒമ്പതര ആയിക്കാണും. തമിഴ്‌നാട്ടിലെ ആ ചെറിയ ഗ്രാമത്തില്‍ (പരമത്തി) ഉള്ള അരയാലിന്റെ തറയില്‍ മലര്‍ന്നടിച്ചു കിടക്കുകയായിരുന്നു ഞാനും, സുഹൃത്തും, പെട്ടെന്നതാ ഒരു ചോദ്യം

.'ടാ, വലിക്കാന്‍ വല്ലതും ഉണ്ടോ?'

അരയില്‍ തിരുകിയ സിഗരറ്റ് പാക്കില്‍ നിന്ന് ഒന്ന് എടുത്ത് അയാള്‍ക്ക് നേരെ നീട്ടി സുഹൃത്ത്. കത്തിച്ച് ആഞ്ഞൊന്നു വലിച്ച് ഒരു പുക ചുരുള്‍ വായുവിലേക്ക് നീട്ടി പറപ്പിച്ചു അയാള്‍.

വിശേഷങ്ങള്‍ തുടര്‍ന്നു. സൗഹൃദം വളര്‍ന്നു. അതെ പൊന്നാനിക്കാരന്‍ ദിലീപ്, ഞങ്ങടെ എന്‍ജിനീയറിംഗ് കോളേജിനടുത്തുള്ള ശബരി തുണിമില്ലില്‍ നെയ്ത്ത് സൂപ്പര്‍വൈസര്‍ ആണ് അദ്ദേഹം. മിക്കവാറും രാത്രികളില്‍ ഞങ്ങള്‍ കൂട്ടി മുട്ടാറുണ്ട്. ദിവസങ്ങള്‍ കുതിച്ചു നീങ്ങി. പെട്ടെന്ന് ഒരു ദിവസം അത് സംഭവിച്ചു ?    

അവിടെ സഹ പ്രവര്‍ത്തകയായ തമിഴ് ബ്രാഹ്മണ പെണ്‍കുട്ടിയുമായി പുള്ളിക്ക് പ്രണയം. പ്രേമം മൂര്‍ച്ഛിച്ച് ഒളിച്ചോട്ടത്തില്‍ കലാശിച്ചു. സിനിമയെ വെല്ലും രീതിയില്‍ പെണ്ണിന്റെ ബന്ധുക്കള്‍ പൊന്നാനിക്ക്. മദ്ധ്യസ്ഥത പാളി. നല്ല കുടുംബ ജീവിതം നയിക്കാന്‍ അവര്‍ തീരുമാനിച്ചു. ആദ്യകാലങ്ങളില്‍ നന്നേ ബുദ്ധിമുട്ടി. ആന്ധ്രയിലെ സഹോദരി ഗള്‍ഫിലേക്ക് പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തു. പണത്തിന്റെ അത്യാവശ്യം മൂലം അയാള്‍ താന്‍ പൊന്നു പോലെ സൂക്ഷിച്ചിരുന്ന അയാളുടെ Entizer  ബൈക്ക് എനിക്ക് വിറ്റു.

ബൈക്ക് അയാളുടെ വീട്ടില്‍  കൊണ്ടു വരുന്ന ദിവസം വളരെ അസ്വസ്ഥനായിരുന്നു അയാള്‍. ഏതാണ്ട് 5 - 6 കിലോമീറ്ററോളം എന്റെ പിന്നാലെ വന്നു പുള്ളിക്കാരന്‍. 'ടാ മല്ലൂ, എന്നെങ്കിലും ഒരു ദിവസം നീ ഇത് എനിക്ക് തിരിച്ചു തരണം. ഞാന്‍ അത് വാങ്ങിയിരിക്കും. ഇപ്പോള്‍ നീ ഇത് കൊണ്ട് പോ' അദ്ദേഹം പറഞ്ഞ വാക്കുകള്‍ ചെറിയ കനലായ് എരിഞ്ഞു എന്റെ മനസ്സില്‍

പിന്നീട് ദുബായിക്ക് പോയ ദിലീപേട്ടനെ ഞാന്‍ ദുബായ് സന്ദര്‍ശന വേളയില്‍ കണ്ടുമുട്ടി. നന്നേ ക്ഷീണിതനായിരുന്നു അദ്ദേഹം. ഉത്തരവാദിത്തങ്ങള്‍. ആദ്യ മാത്രയില്‍ എന്നോട് ചോദിച്ചത് 'അളിയാ ഇമ്മടെ വണ്ടി ഇപ്പഴും ഉണ്ടാ?' എന്നാണ്.  

'ഉണ്ട് ദിലീപേട്ടാ ഞാന്‍ അത് സൂക്ഷിക്കുന്നുണ്ട്. എപ്പോള്‍ വേണേലും അത് എടുക്കാം നാട്ടില്‍ വരുമ്പോള്‍'-എന്ന് ഞാന്‍ പറഞ്ഞു. കാലത്തിന്റെ  വികൃതി എന്ന് പറയട്ടെ എന്റെ ഫോണും അയാളുടെ മേല്‍വിലാസവും വിഛേദിക്കപ്പെട്ടു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയും മറ്റും ഞാന്‍ ഒരുപാട് തിരഞ്ഞു നോക്കി. ഫലമുണ്ടായില്ല...  (പവാസത്തിന് ഇടയില്‍ വീണ് കിട്ടിയ ഒരു അവധിക്കാലത്ത് ഞാന്‍ പൊന്നാനിക്ക് തിരിച്ചു. എത്തുന്നതിനു മുമ്പേ നാട്ടിലെ ഒരു മരണ വാര്‍ത്ത എന്നെ തിരിച്ചു വിളിച്ചു. അങ്ങോട്ട് പോവാന്‍ പറ്റിയില്ല.

'ആ ജങ്കാറ് വിറ്റ് പുതിയ ബൈക്ക് എടുക്ക് '

വീട്ടുകാരും  കൂട്ടുകാരും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറി. ഇപ്പോഴും എന്റെ വീട്ടില്‍ ദിലീപേട്ടന് വേണ്ടി ആ ബൈക്ക് സൂക്ഷിച്ച് വെച്ചിരിക്കുന്നു. എന്നെങ്കിലും അയാള്‍ തിരിച്ചു വരും.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

Follow Us:
Download App:
  • android
  • ios