Asianet News MalayalamAsianet News Malayalam

അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!

മാനസി പി കെ എഴുതുന്നു
 

Nee Evideyaanu manasi PK
Author
Thiruvananthapuram, First Published Aug 7, 2017, 5:17 PM IST

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് വീട്ടിലേക്ക് കയറി വന്നതും കരണം പുകച്ചൊരു അടിയാണ് ആദ്യം കിട്ടിയത്. മറ്റാരുമല്ല ജീവിതത്തില്‍ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത എന്റെ സഹോദരന്‍. പ്രശ്‌നം അല്‍പം സീരിയസായിരുന്നു.

ഓര്‍മ്മ വെച്ച നാളുകള്‍ തുടങ്ങി, മാതാപിതാക്കളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍. വീട്ടില്‍ എന്നും വഴക്കുകള്‍. അടിപിടി. ഇവയെല്ലാം ചേര്‍ന്ന് മനസ്സിനേല്‍പ്പിക്കുന്ന ആഘാതങ്ങള്‍. ഒന്ന് രക്ഷനേടാന്‍ വേണ്ടിയാണ് കൂട്ടുകാരോട് കാശ് കടം വാങ്ങി ഒരു കൗണ്‍സിലറെ കാണാന്‍ പോയത്.. ചോദ്യങ്ങളും, പറച്ചിലുകളും കുറെ തവണകളായുള്ള എന്റെ അനുഭവങ്ങളും പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ തുറന്നു പറഞ്ഞു, 'മോളെ,  ഇവര്‍ തമ്മിലുള്ള പ്രശ്‌നം എന്തായാലും നമുക്ക് പരിഹരിക്കാന്‍ കഴിയില്ല, മോള് ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധിക്കൂ!'

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് വീട്ടിലേക്ക് കയറി വന്നതും കരണം പുകച്ചൊരു അടിയാണ് ആദ്യം കിട്ടിയത്. മറ്റാരുമല്ല ജീവിതത്തില്‍ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത എന്റെ സഹോദരന്‍. പ്രശ്‌നം അല്‍പം സീരിയസായിരുന്നു. വീട്ടിലെ ഫോണിലേക്ക് കൂടുതലായി കോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കുടുംബ സുഹൃത്തായ ചേട്ടനും, ഞാനും തമ്മിലുള്ള ബന്ധം അവനറിയണം. പഠനത്തിനു വേണ്ടി അത്യാവശ്യം സഹായങ്ങള്‍ ചെയ്തു തരികയും സ്വന്തം അനിയത്തിയെ പോലെ സ്‌നേഹിക്കുകയും ചെയ്യുന്ന ചേട്ടനെ കുറിച്ച് പറഞ്ഞപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഈ ഭൂമിയില്‍ എന്നെ മനസ്സിലാക്കുന്ന, എന്നെ സ്‌നേഹിക്കുന്ന ആരുമില്ലെന്ന് തോന്നിയപ്പോള്‍ പതിനേഴ് വയസ്സിന്റെ ബുദ്ധിക്ക് ഒരു തീരുമാനമെടുത്തു.ആത്മഹത്യ ചെയ്യുക!

വീട്ടിനടുത്ത് നിന്ന് ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ലാത്തതിനാല്‍, ഒളിച്ചും പതുങ്ങിയും വീട്ടില്‍ നിന്നിറങ്ങി ആദ്യം കണ്ട ബസ്സില്‍ പാഞ്ഞ് കയറി തലശ്ശേരിയിലേക്ക് ടിക്കറ്റെടുത്തു. ബസ്സിറങ്ങി നേരെ നടന്നു പോയത് കടല്‍പാലത്തിനടുത്തേക്കാണ്.

ദൂരെ നിന്നു തന്നെ കണ്ടു കടല്‍. അതോടെ തുടങ്ങി, കൈകാലുകള്‍കള്‍ക്ക് നല്ല വിറയല്‍.  ഒത്തിരി തവണ കടലിനടുത്ത് ചെന്ന് തിരിച്ചു പോന്നു. സന്ധ്യാനേരമായിട്ടും കുറച്ചു പേര്‍ അവിടെയൊക്കെ ഉണ്ടായിരുന്നത് കൊണ്ട് അവര്‍ രക്ഷിച്ചു കളയുമോ എന്നൊരു ചിന്തയും ഉണ്ടായിരുന്നു. അവസാനം ഒഴുകി വരുന്ന കണ്ണുനീര് മറ്റാരും കാണാതിരിക്കാന്‍ തട്ടം കൊണ്ട് മുഖമല്‍പം മറച്ച് ഉറച്ച കാല്‍വെപ്പോടെ ഞാന്‍ നീങ്ങിയപ്പോള്‍ കുറച്ചകലെ നിന്ന് ഒരു സ്ത്രീ സ്വരം കേട്ടു. 'നിന്നെക്കൊണ്ട് പറ്റി, പെണ്ണേ... ചാകാനുള്ള ധൈര്യമൊന്നും നിനക്കില്ല.  പത്ത് ദിവസം നീയിവിടെ നിന്നാലും നിന്നെക്കൊണ്ട് ചാടാന്‍ ഒക്കൂല. നീ ഇങ്ങട് വാ ചേച്ചി ചോദിക്കട്ടെ...'

ചുവന്ന വട്ടപ്പൊട്ടും, മുല്ലപ്പൂവും ചൂടി വെറ്റില മുറുക്കി ചുണ്ടു ചുവപ്പിച്ച് നല്ല ഭംഗിയില്‍ ചിരിച്ചു കൊണ്ട് ഒരു സ്ത്രീ. സര്‍വ്വ ധൈര്യവും ഒറ്റയടിക്ക് ചോര്‍ന്ന് വിറങ്ങലിച്ച് കുനിഞ്ഞ മുഖവുമായി അവരുടെ അടുത്തെത്തിയതും അവരെ കെട്ടിപ്പിടിച്ച് ഞാന്‍ ഉറക്കെയുറക്കെ കരഞ്ഞതും ഒരുമിച്ചായിരുന്നു. 'സങ്കടം തീരുവോളം കരയ് പെണ്ണേ' എന്നും പറഞ്ഞ് എന്നെ ചേര്‍ത്ത് പിടിച്ച് കുറെ നേരം അവിടെ ഇരുന്നു. പിന്നെ എന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ സമാധാനിപ്പിച്ചു. അവര്‍ സ്വന്തം ജീവിതത്തിലെ കയ്പ്പുറ്റ അനുഭവങ്ങള്‍ ഏറെ പറഞ്ഞുതന്നു.  'മക്കള്‍ക്ക് വേണ്ടി മാത്രം ജിവിക്കുന്ന ആ അമ്മയെ മോള് മറക്കരുത്' -അവര്‍ പറഞ്ഞു. ജീവിതമെന്നു പറയുന്നത് ഇങ്ങനെയൊക്കെ തന്നേയാ മോളെ എന്നും. 

അന്നത്തെ പതിനേഴുകാരിക്ക് അതൊന്നും മനസ്സിലായില്ലെങ്കിലും ഇന്നത്തെ ഈ ഇരുപത്തഞ്ച്കാരിക്ക് അത് മനസ്സിലാകുന്നുണ്ട്. ആ രണ്ട് മണിക്കൂറില്‍ അവര്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ തുടര്‍ന്നങ്ങോട്ട് പൊരുതി ജീവിക്കാനുള്ള ഊര്‍ജം തന്നെയായിരുന്നു. 

വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി അവര്‍ സഹോദരനോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.ഓടിയെത്തിയ അവനോടും അവര്‍ സംസാരിച്ചു. അവനും കരഞ്ഞു. കുറേ കഴിഞ്ഞ്, പതിയെ, ഒരു ഹിന്ദി പാട്ടും പാടി  എന്നന്നേക്കുമായി അവര്‍ എന്റെ മുന്നില്‍ നിന്ന് നടന്നകന്നു. 

പിന്നീട് ജീവിതത്തില്‍ ആത്മഹത്യയെ കുറിച്ച് പലവട്ടം ചിന്തിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അതിനു ശ്രമിക്കാതിരിക്കാന്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതിനു കാരണക്കാരി അവര്‍ മാത്രമാണ്.അന്നവര്‍ പറഞ്ഞ ആ വാചകങ്ങള്‍ ഇപ്പോഴും ഉള്ളിലുണ്ട്. 'നിന്റെ ജീവന്റെ താക്കോല്‍ നിന്റെ കയ്യിലൊന്നുമല്ലാ പെണ്ണേ'

ഇന്നും വല്ലാതെ സങ്കടം വന്നാല്‍ പോയിരിക്കുക ഏതെങ്കിലും ഒരു കടല്‍ കരയില്‍ തന്നേയാണ്. ആഞ്ഞടിക്കുന്ന ഓരോ തിരമാലകളോടും എന്റെ സങ്കടങ്ങള്‍ ഞാന്‍ എണ്ണിയെണ്ണി പറയും.അന്നത്തെ ആ ദിവസത്തെ ഓര്‍ക്കും. ഓരോ ഇരിപ്പിലും ഇന്നും ഞാന്‍ തേടാറുണ്ട്, ഒരു ചുവന്ന പൊട്ടും, ഇത്തിരി മുല്ലപ്പൂവുമുള്ള ആ മുഖം. ഒന്നവിടെ നില്‍ക്കെടീ എന്ന ആ സ്വരം.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

Follow Us:
Download App:
  • android
  • ios