നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
ഗര്‍ഭത്തിന്റെ എല്ലാ അസ്വസ്ഥതകളും അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന രണ്ടാംമാസത്തിന്റെ ഒരു പകലില്‍, പെട്ടന്നുണ്ടായ ഒരു ചെറിയ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഓര്‍ത്തില്ല, ആ യാത്രയ്ക്കിടെ ഒരാത്മബന്ധം സൃഷ്ടിക്കപ്പെടുമെന്നും വന്നുകയറിയപോലെ മാഞ്ഞുപോയി ഇടയ്ക്കിടെ ഉള്ളുനോവിക്കുമെന്നും.
വയലിന്‍ വാങ്ങാന്‍ സരസ്വതി മ്യൂസിക് ഷോപ്പിലേക്ക് (കോഴിക്കോട്) കൂട്ടുവന്നത് നദിയാണ്. തിരക്കുകളില്‍ വീണ്ടും അവനെ ബുദ്ധിമുട്ടിക്കാന്‍ വയ്യാത്തതുകൊണ്ടാണ് സ്ട്രിങ് പൊട്ടിയ വയലിന്‍ നന്നാക്കാന്‍ ഞാനും അനിയത്തി റംഷിദയും പോവാമെന്ന് വെച്ചത്. അവള്‍ക്കാണെങ്കില്‍ ടൗണില്‍ കുറെ ആവശ്യങ്ങള്‍ ഉണ്ടുതാനും..
സരസ്വതിയില്‍ പോയി നന്നാക്കിയ വയലിനുമായി തിരികെ യാത്ര.ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴേക്കും ശരീരം പണിമുടക്കിത്തുടങ്ങി. എവിടെയെങ്കിലും ചുരുണ്ടുകൂടികിടക്കണമെന്ന ആഗ്രഹവും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത വൊമിറ്റിങ് ടെന്‍ഡന്‍സിയും.
റംഷിദയുടെ ആവശ്യങ്ങള്‍ ബാക്കികിടക്കുകയാണ്. കൂട്ടുചെല്ലാന്‍ ആവാത്ത വിധം ഞാന്‍ തളര്‍ന്നിരുന്നു. ബസ്സ് കാത്ത് ഇരിക്കുന്നവര്‍ക്കിടയില്‍ ഒരു കസേരയില്‍ തളര്‍ച്ചയിറക്കി ഞാനും അവരില്‍ ഒരാളായി. മോരുവെള്ളത്തില്‍ പാതി ആശ്വസിച്ചു ഞാനവളോട് അവളുടെ കാര്യങ്ങള്‍ ചെയ്തുവരാന്‍ പറഞ്ഞു..
'ചെണ്ടയാണോ മടിയില്‍..'
ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. അടുത്തസീറ്റില്‍ ഒരു ചെറിയപയ്യന്‍. കളിയാക്കിയതാവുമെന്നോര്‍ത് ഞാന്‍ മിണ്ടാതിരുന്നു. മക്കളുമായി കഌസ്സിനു പോവും വഴി പലതവണ കേട്ട ചോദ്യമാണ്.ചെണ്ടയാണോ, കച്ചേരി ഉണ്ടോ എന്നൊക്കെ. മിണ്ടാതിരുന്നാല്‍ അതാവും നല്ലത്. ചെറിയൊരു ദേഷ്യം തോന്നിയെങ്കിലും സ്റ്റാന്റിലെ മറ്റുകാഴ്ചകളിലേക്ക് ഞാന്‍ കണ്ണുതിരിച്ചു.
പയ്യന്‍ വിടാനുള്ള ഭാവമില്ലായിരുന്നു. പതുക്കെ ഞങ്ങള്‍ കൂട്ടായി. അവന്റെ പേര് നിഖില്‍, സ്വദേശം നിലമ്പൂര്‍. ഫാത്തിമ ഹോസ്പിറ്റലില്‍ വന്നതാണ്. കൂടെ അമ്മയും അളിയനും ഉണ്ട്. അമ്മയെയും അവനെയും സ്റ്റാന്റില്‍ ഇരുത്തി അളിയന്‍ ചേച്ചിക്കുവേണ്ടി ചില്ലറ പര്‍ച്ചേസിന് പോയതാണ് മിഠായിതെരുവില്‍.
കാഴ്ചയില്‍ പയ്യനാണെങ്കിലും നിഖിലിന് 35 വയസ്സുണ്ട്. ഉയരക്കുറവൊരു പ്രോബ്ലമായി അവന് തോന്നാതിരിക്കാന്‍ അതിലും വലിയൊരു പ്രോബ്ലം ദൈവം കൊടുത്തു. ഇടയ്ക്കിടെ പണിമുടക്കുന്ന ആമാശയം. എന്ത് കഴിച്ചാലും ചിലപ്പോള്‍ വയറ്റില്‍ പിടിക്കില്ല. ഛര്‍ദില്‍ ചിലപ്പോള്‍ രണ്ടാഴ്ചയോളം തുടരും.
അവന്റെ അമ്മ തൊട്ടടുത്തെ കസേരയില്‍ എല്ലാം കേട്ടിരിപ്പുണ്ട്. ഇടയ്‌ക്കെപ്പോഴോ അവരെ നോക്കി ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. അവരത് കണ്ടതായിപ്പോലും ഭാവിച്ചില്ല. അവരുടെ മുഖത്ത് തടിച്ച ദേഹത്തിനു ചേരാത്ത ഒരു ദയനീയഭാവമുണ്ടായിരുന്നു. എല്ലാത്തിനോടും ദേഷ്യമാണെന്ന മട്ടിലുള്ള ഇരുപ്പും..
ഒന്നരമണിക്കൂറോളം ഞാനും നിഖിലും സംസാരിച്ചു. കുഞ്ഞുന്നാള്‍ തൊട്ടേ നിഖിലിന് ഈ അസുഖമുണ്ട്. അതുകാരണം പഠിത്തം പോലും നടന്നിട്ടില്ല മരണമടുത്തു എന്ന ഘട്ടം വരെ പോയിട്ടുണ്ട്. വീണ്ടും പ്രഭാതങ്ങളിലേക്ക് കണ്ണുതുറക്കുമ്പോള്‍ അതിശയിച്ചുപോയിട്ടുണ്ട്. ദൈവത്തിനു നന്ദിപറയണോ വേണ്ടയോ എന്ന് ആലോചിച്ചുകൊണ്ടിരിക്കെ വീണ്ടും ആമാശയം പ്രശ്‌നമുണ്ടാക്കും. അങ്ങനെ നിഖിലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉരുണ്ടുവീണും ചാടിയെഴുന്നേറ്റും വീണ്ടുമുരുണ്ടുവീണും തീര്‍ന്നുപോവുന്ന ജീവിതം.
ആളൊരു രസികനാണെങ്കിലും ഉള്ളിലുറഞ്ഞുപോയ നിരാശ ചിലപ്പോഴൊക്കെ സംസാരത്തില്‍ വ്യക്തമായിരുന്നു. അടുത്ത ബന്ധുവായ ടീച്ചറുടെ ശ്രമത്തില്‍ എഴുത്തും വായനയും പഠിക്കാനായത് ദൈവം തന്ന അനുഗ്രഹമായി കാണുന്നുണ്ട് അവന്‍. ദിനേന കുറേപേരുടെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും കാതായി സ്വയം മാറിയൊരു ഘട്ടമായിരുന്നതിനാലും ഇരുട്ടിലേക്കുള്ള വീഴ്ചയില്‍നിന്ന് കരകേറാനുള്ള വഴിയായി അത് സന്തോഷത്തോടെ സ്വീകരിച്ചതിനാലും നിഖിലിന്റെ സങ്കടങ്ങളെക്കൂടി ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള ഒരു ത്വര എനിക്ക് പെട്ടന്നുണ്ടായി. ഒരുമിച്ചിരിക്കാനുള്ള ആ തുരുത്തിന്റെ നമ്പര്‍ ഞാനവന് കൊടുത്തു. രണ്ടുനിമിഷം കെഞ്ചിയിട്ടാണ് അമ്മ നമ്പര്‍ സേവ് ചെയ്യാന്‍ ഫോണ്‍ കൊടുത്തതെന്നത് ഞാന്‍ ശ്രദ്ധിച്ചു. നിഖിലിനെ താങ്ങി അവര്‍ തളര്‍ന്നുതുടങ്ങിയെന്നത് കണ്‍തടങ്ങളില്‍ കറുപ്പുവളയമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു..
പറയുന്നതിനിടയ്ക്ക് സഹതാപം കൊണ്ട് പ്രണയം വെച്ചുനീട്ടിയ കൂട്ടുകാരിയെപ്പറ്റിയും നിഖില്‍ ഒന്നിടറിപ്പറഞ്ഞു..സഹതാപത്തെക്കാള്‍ അസഹ്യമായത് മറ്റൊന്നുമില്ലെന്ന തിരിച്ചറിവ് എന്നേക്കാള്‍ മറ്റാര്‍ക്കുണ്ട്. ഒന്നരവര്‍ഷത്തെ പ്രണയത്തില്‍ അവള്‍ കൊടുത്ത വായനാശീലവും കുറച്ചോര്‍മ്മകളും തന്നിലിപ്പോള്‍ ബാക്കിയെന്ന് പറയുമ്പോള്‍ നിഖിലിന്റെ കണ്ണുകള്‍ ഒരുമാത്ര ഒന്ന് നനഞ്ഞു.സാരമില്ലെന്നൊരു കണ്ണടക്കലിനാല്‍ ഞാനത് തുടച്ചെടുത്തു. ഒന്നര മണിക്കൂര്‍ കൊണ്ട് കൈമാറിയ സങ്കടക്കടല്‍. തീര്‍ത്തും അപരിചിതനായ ഒരാള്‍ എത്രപെട്ടെന്നാണ് ആരൊക്കെയോ എന്നമട്ടില്‍ പറഞ്ഞും കേട്ടുമിരുന്നത്..
പര്‍ച്ചേസ് കഴിഞ്ഞു വന്ന അളിയനും അമ്മയ്ക്കും ഒപ്പം ബസ്സ് കയറാന്‍ പോവുമ്പോള്‍ നിഖില്‍ വീണ്ടുമെന്തോ പറയാനെന്ന മട്ടില്‍ ഒന്ന് തിരിഞ്ഞുനിന്നു. ഫോണ്‍ ചെയ്യാമെന്ന എന്റെ ആംഗ്യത്തില്‍ അത് തടസ്സപ്പെട്ടെന്നു തോന്നുന്നു. നിഖില്‍ പിന്നെ ഒന്നും പറഞ്ഞില്ല.
നിഖില്‍ നീയെവിടെയാണ് എന്ന് ഞാന്‍ ചോദിക്കുന്നില്ല. എവിടെയായിരുന്നാലും നീ ആഗ്രഹിച്ചപോലെ അസുഖം ഭേദമായി വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ കഴിച്ച് അമ്മയുടെ കണ്ണീരൊപ്പിത്തുടങ്ങിയിട്ടുണ്ടാവും നീ നിന്റെ കളിതമാശകളാല്‍ എന്ന് ഞാനാശ്വസിക്കട്ടെ.
എംടി യെയും, ബഷീറിയന്‍ കഥകളെയും വായിച്ചുവായിച്ചു നീയും എഴുതിതുടങ്ങിയോ?
ഓരോ തവണ ഫോണ്‍ബെല്ലടിക്കുമ്പോഴും നീയാണെന്നോര്‍ത്ത് ഞാനോടിച്ചെന്നിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും നിന്റെ വിളി എന്നെ തേടി എത്താതിരുന്നത് എന്ന് മറ്റു വിളികളെ കേട്ടിരിക്കുമ്പോഴും ഓര്‍ത്തിട്ടുമുണ്ട്.
ഒരുന്മാദക്കാലത്തില്‍, ആ നമ്പറില്‍ അറ്റംതേടിയെത്തിയിരുന്ന വിഷമങ്ങളെ, നാലാംമാസത്തിലെ കുഞ്ഞിനൊപ്പം മനസ്സില്‍നിന്നിറക്കിവിട്ടു പിന്നെ ഞാന്‍. ഒളിച്ചിരിപ്പായിരുന്നു, നീണ്ട രണ്ടുവര്‍ഷത്തോളം, എന്നെക്കൊരുത്തിടാനൊരിടമില്ലാത്തതിനാല്‍ സ്വയമൊരു കൊളുത്തായി.
എങ്കിലും നിന്റെ വിളിക്കായി മാത്രം ഞാനുമാ നമ്പറും ഇപ്പോഴും കാതുകൂര്‍പ്പിച്ചിരിപ്പുണ്ട്. രോഗാവസ്ഥയില്‍നിന്ന് നിനക്കൊരു മോക്ഷം കിട്ടിയ
വിവരത്തിനായി മാത്രം.
നിഖില്‍, കനത്തുപെയ്യുന്നൊരു കര്‍ക്കിടകമഴയുണ്ട്, നിന്നെക്കുറിച്ചെഴുതുന്ന നേരത്തെനിക്ക് കൂട്ടിന്. പഴമക്കാര്‍ പറയുന്ന പോലെ ചിലനേരത്തെ മഴ ശുഭലക്ഷണമാവാം. അങ്ങനെയെങ്കില്‍ നിന്നെക്കുറിച്ചൊരു വിവരം ഇതുവായിക്കുന്ന ആരില്‍നിന്നെങ്കിലും എന്നെത്തേടി എത്താതിരിക്കില്ല. അപ്പോഴും ദാ ഇതുപോലൊരു മഴ സാക്ഷിയായിട്ടുണ്ടാവാം.നിനക്കു ദൈവം കൂട്ടായി തന്ന കേട്ടിരുന്ന് എനിക്ക് നിന്നെയൊരു നോവോര്‍മ്മയാക്കിയ വല്യസങ്കടങ്ങള്‍ പോലുള്ള കനത്തമഴ.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!