ഷബീറിക്കാ, പാലപ്പിള്ളി എസ്‌റ്റേറ്റില്‍ വഴിതെറ്റിപ്പോയ ആ കൊച്ചുകുട്ടി ഞാനാണ്!
നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.
കുഞ്ഞുന്നാളില്‍ വഴിതെറ്റി ഏതോ തോട്ടത്തില്‍ ചെന്ന അങ്കലാപ്പിനിടെ സഹായവുമായി എത്തിയ ഒരാള്‍. സജന ജോസഫ് എഴുതുന്നു
ഞായറാഴ്ചയാണ്. സണ്‍ഡേ ക്ലാസിനു പോവണം. കൂട്ടു വരാറുള്ള ആങ്ങള പനിച്ചു കിടപ്പാണ്.
'മോളെ, ക്ലാസ് കഴിഞ്ഞാല്‍ ആന്‍സി ചേച്ചിയുടെ കൂടെ വേണം തിരിച്ചു വരാന്‍, ഇല്ലെങ്കില്‍ വഴി തെറ്റും'-അമ്മ പറഞ്ഞു.
'ഓ എനിക്കറിയാം തനിയെ വരാന്‍. ഞാന്‍ കൊച്ചു കുട്ടിയൊന്നുമല്ല'. നാലാം ക്ലാസുകാരിയുടെ അഭിമാന ബോധമാണ് ഉണര്‍ന്നത്. അടുത്ത് ആങ്ങള കിടക്കുന്നുണ്ട്.
പനിച്ചു വിറച്ചിരിക്കുന്ന അവന്റെ മുഖത്തു കൂടി നോക്കിയാണ് അത് പറഞ്ഞത്. തന്റേടിയായ നാലാം കഌസ്സുകാരിക്ക് സണ്‍ഡേ കഌസിനു തനിച്ചു പോയാലെന്താ?
സാധാരണ അവന്റെ കൂടെ മാത്രമാണ് പുറത്തേക്കു വിടുന്നത്. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചാല്‍ അവന്റെ വായിലിരിക്കുന്നതു കേള്‍ക്കണം. തലയ്ക്കു കിഴുക്കും കിട്ടും. ഇന്ന് തനിച്ചാണ്. ആന്‍സി ചേച്ചിയുടെ കൂടെ അല്ലാതെ ഒറ്റയ്ക്ക് വരണം. വലിയ കുട്ടിയായെന്ന് തെളിയിക്കണം. പള്ളിയിലേക്ക് പോയപ്പോള്‍ വളരെ അനുസരണയോടെ ആന്‍സി ചേച്ചിയുടെ കൂടെ പോയി. എന്നാല്‍ ക്ലാസ് കഴിഞ്ഞപ്പോള്‍ കളി മാറി. ആന്‍സി ചേച്ചിയെ കാണും മുമ്പേ പുസ്തകമെടുത്തൊണ്ടോടി.
ഇനി ഒറ്റയ്ക്കാണ്. തനിച്ച് വീട്ടിലെത്തണം. വ്‌ലിയ കുട്ടിയായെന്ന് അമ്മയും ആങ്ങളയും മനസ്സിലാക്കണം.
ചിമ്മിനി ഡാമിനെയും പീച്ചി ഡാമിനെയും ബന്ധിപ്പിക്കുന്ന വനാന്തര പ്രദേശമാണ്. ഗ്രാമത്തിന്റെ അങ്ങേ അറ്റത്താണ് വേലുപ്പാട. ആ വലിയ പാടം മുറിച്ചു കടന്നുവേണം പോവാന്‍.
വഴി കൃത്യമായി മനസ്സിലാവുന്നില്ല. എങ്കിലും, സാരമില്ല, ഒരു ഊഹം വച്ചു ഞാനങ്ങു നടന്നു. ഈ കശുമാവിന്‍ തോപ്പു കഴിഞ്ഞാല്‍ ഒരു നാല്‍ക്കവല. അത് കഴിഞ്ഞു ഒരു റബര്‍ തോട്ടം. അതിന് നടുവില്‍ കൂടി ഒഴുകുന്ന മഞ്ഞളിച്ചാല്‍. അതിന്റെ ഓരം പിടിച്ചു പോയാല്‍ മണ്ണിട്ട റോഡില്‍ എത്താം. അതില്‍ കൂടി നേരെയങ്ങു പോയാല്‍ വീടെത്താം. മനസിലെ അഹങ്കാരത്തിനു ഒട്ടും കുറവില്ലാതെ ഓരോ അടയാളങ്ങളും താണ്ടി ഞാന്‍ ആ റബര്‍ തോട്ടത്തിലേക്ക് പ്രവേശിച്ചു.
പെട്ടന്നാണ് എന്തോ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയത്. തോട്ടപ്പശുക്കള്‍ കൂട്ടത്തോടെ എന്റെ അരികിലേക്ക് പാഞ്ഞു വരുന്നു. തോട്ടത്തില്‍ മേയാന്‍ വിടുന്ന കന്നുകാലികളെയാണ് തോട്ടപശുക്കള്‍ എന്ന് പറയുന്നത് ഇവക്കു മൂക്ക് കയറോ വട്ടക്കയറോ ഉണ്ടായിരിക്കുകയില്ല. ഞാന്‍ ഇടം വലം തിരിയാതെ ഓടി. എത്ര ദൂരം ഓടിയെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.ഒരു റബര്‍ മരത്തിന്റെ ചുവട്ടില്‍ ഞാന്‍ തളര്‍ന്നിരുന്നു. പെട്ടന്നാണ് പരിസരബോധമുണ്ടായത്.എവിടെ നോക്കിയാലും റബര്‍ മരങ്ങള്‍ മാത്രം. ഈ റബര്‍ തോട്ടത്തിന് അറ്റമില്ലേ?
'ഇപ്പോള്‍ മനസ്സിലായോ കുഞ്ഞോള്‍ക്ക് ഈ മണം എങ്ങനെയാ ഉണ്ടാവണെന്ന്?
വേലുപ്പാടത്തിനും ചിമ്മിനി ഡാമിനും ഇടയ്ക്കു കോര്‍പറേറ്റു മുതലാളിമാരുടെ കുത്തകയായ ഹെക്റ്ററുകണക്കിനു വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഹാരിസണ്‍ പ്ലാന്റഷന്‍. അതിന്റെ ഒരു അറ്റം മാത്രം ആയിരുന്നു ഞാനിത്രയും നാള്‍ കണ്ടിരുന്നത്.
ഇനിയെന്തു ചെയ്യും? എങ്ങോട്ടുപോവും? സങ്കടം കണ്ണിലൂടെ അണപൊട്ടിയൊഴുകി.ഉറക്കെ കരഞ്ഞു കൊണ്ട് കൂവി.ആരും കേട്ടില്ല.വീണ്ടും വീണ്ടും തൊണ്ട പൊട്ടുമാറു കൂവി.
പെട്ടന്നാണ് എന്റെ കൂവലിനു ഒരു മറുകൂവല്‍. ദൂരെ നിന്ന് ഒരു പയ്യന്‍. പത്ത് പതിനാറു വയസ്സ് പ്രായം കാണും. ഒരു തൂക്കു പാത്രവും കാലന്‍ കുടയുമായി ഓടി വരികയാണവന്‍. ഞാന്‍ കരഞ്ഞു കൊണ്ടവന്റെ നേരെ ഓടി.
'നീ ഏതാ കൊച്ചേ?'
'ഞാനാ തോട്ട പശുക്കളെ കണ്ടു പേടിച്ചോടിയതാ.വഴി തെറ്റി. മഞ്ഞളിച്ചാലിന്റെ അരികത്തു കൂടി പോകണം എന്റെ വീട്ടിലോട്ട്. ഇപ്പൊ നോക്കിയപ്പോ മഞ്ഞളിച്ചാല്‍ കാണാനില്ല'.-ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
'അത് ശെരി.എന്താ നിന്റെ പേര് ?'
'സജന കുഞ്ഞോളെന്നാ വീട്ടി വിളിക്കാ'
എന്നാ കുഞ്ഞോളെന്റെ കൂടെ പോരെ, വഴി ഞാന്‍ കാണിച്ചു തരാം.
അവന്റെ കൂടെ നടക്കുന്നതിനിടയില്‍ കയ്യിലുള്ള തൂക്കു പത്രത്തിലായിരുന്നു എന്റെ കണ്ണ്. ചേട്ടാ ആ തൂക്കു പാത്രത്തിലെന്താ.വിശക്കുന്നുണ്ട് നല്ലോണം. തോട്ടത്തില്‍ റബര്‍ പാലെടുക്കുന്ന ഉപ്പാക്ക് ഇച്ചിരി കഞ്ഞിയുമായി ഇറങ്ങിയതായിരുന്നു അവന്‍. അപ്പോഴാണ് അലറി കൂവുന്ന ശബ്ദം കേട്ടത്. ഉപ്പയോട് എന്ത പറയുമെന്നോര്‍ത്തുകൊണ്ടു അവനാ കഞ്ഞി എന്റെ നേരെ നീട്ടി. കഞ്ഞിപ്പാത്രം വാങ്ങുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു. ചേട്ടന്റെ പേരെന്താ ?
'ഷബീറലി'.
'അപ്പോ ഇക്കാന്നു വിളിക്കാല്ലേ?വീടെവിടെയാ ?'
'പാടീല്'.
ഹെക്റ്ററു കണക്കിന് വരുന്ന ആ റബര്‍ തോട്ടത്തില്‍ പണിയെടുക്കാനെത്തിയിട്ടുള്ള തൊഴിലാളികള്‍ കുടുംബം ആയി താമസിക്കുന്ന ക്വാര്‍ട്ടേസിനെ ആണ് പാടി എന്ന് വിളിക്കുന്നത്.ഇന്നും ഇത്തരം പാടികള്‍ ഈ പ്രദേശത്തു കാണാം.
എന്നാ എനിക്കീ കഞ്ഞി വേണ്ട.
'അതെന്താ കുഞ്ഞോളെ അങ്ങനെ പറഞ്ഞത് ?'
എന്റെ കഌസില്‍ പഠിക്കുന്ന ഷമീറേം സല്‍ജും നജ്‌മേം പാടിന്ന വരണേ. ചീഞ്ഞളിഞ്ഞ നാറ്റാ അവറ്റോളടുത്തു വന്നിരിക്കുമ്പോ.കുളിക്കില്യ.ജെസ്‌ന പറഞ്ഞല്ലോ ശവക്കുഴിടെ അടുത്തുന്നാ അവര് വരണെന്ന്. സ്‌കൂളില്‍ ചോറ് കൊണ്ടുവരില്യ. കഞ്ഞിയും പയറും സ്‌കൂളിന്ന് വാങ്ങി കഴിക്കും. ചോദിച്ചപ്പോ പറയാ അവരടെ വീട്ടില് ബിരിയാണിയും കോഴിയും ആണ് എന്നും വക്കാത്രെ. ഇങ്ങട് കൊണ്ടന്നാ ഇങ്ങള് കൊതി വിടും. അവറ്റോള് അടുത്തു വന്നാത്തന്നെ ശര്‍ദിക്കാന്‍ വരും, പിന്നല്ലേ അവരുടെ ബിരിയാണി തിന്നാന്‍ പോണത്'
ഷബീറിക്ക ഒന്നും മിണ്ടാതെ അടുത്ത് നിന്നിരുന്ന റബര്‍ മരത്തിന്റെ ചിരട്ടയിലെ ഒട്ടുപാല്‍ പൊളിച്ചെടുത്തു എന്റെ അടുത്തേക്ക് വന്നു.
'ഈ മണം ആണോ അവര്‍ വരുമ്പോള്‍ ഉള്ളത് ?'
ഞാനാ കയ്യൊന്നു മണത്തു നോക്കി. 'അതേ ഇതെന്നെ'
'ഇപ്പോള്‍ മനസ്സിലായോ കുഞ്ഞോള്‍ക്ക് ഈ മണം എങ്ങനെയാ ഉണ്ടാവണെന്ന്?
അവരെല്ലാരും പുലര്‍ച്ചെ എഴുന്നേറ്റു ഒട്ടുപാലെടുക്കാന്‍ അവരുടെ ഉപ്പമ്മാരെ സഹായിച്ചിട്ടാ സ്‌ക്കൂളില്‍ വരണത്. പിന്നെ അവരൊന്നും ബിരിയാണി ഒന്നും അല്ലാട്ടോ കഴിക്കണത്. പാടീലെ മിക്ക കുട്ടികളും സ്‌കൂളിന്നാണ് കഞ്ഞികുടിക്കണത്. ഉപ്പേം ഉമ്മേം പണിക്കു പോയാല്‍ ചിലപ്പോള്‍ കാലത്തൊന്നും ഉണ്ടാക്കാറില്ല. ഇതൊന്നും പറഞ്ഞാല്‍ കുഞ്ഞോള്‍ക്ക് മനസിലാവില്ല. വേഗം കഞ്ഞികുടിക്ക്.മഴ വരണു'
ഒന്നും മിണ്ടാതെ ഞാനാ കഞ്ഞി കുടിച്ചു ഇക്കയുടെ പിന്നാലെ നടന്നു. വഴിയിലുടനീളം ഇക്ക എന്നോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഞാനപ്പോളും ആ ചീഞ്ഞളിഞ്ഞ മണമുള്ള ഒട്ടുപാലിന്റെ പിന്നാലെ ആയിരുന്നു.
'വേണ്ട കുഞ്ഞോളെ, നിന്റെ കയ്യിലെ ഒട്ടുപാലിന്റെ മണം എന്ന് പോവുന്നുവോ അന്ന് നീ എനിക്കിതു തിരിച്ചു തന്നാല്‍ മതി'
'കുഞ്ഞോള്‍ തുപ്പലം കൊത്തികളെ കണ്ടിട്ടുണ്ടോ'
'ഇല്ല'
'ദാ നോക്ക്'.
അപ്പോഴാണ് ഞാന്‍ അത് കണ്ടത്. നടന്നു നടന്നു മഞ്ഞളിച്ചാലെത്തിയിരിക്കുന്നു. അരികത്തു നിന്ന് കൊണ്ട് ഇക്ക വെള്ളത്തിലേക്ക് ആഞ്ഞു തുപ്പി.കണ്ണുനീരുപോലുള്ള വെള്ളത്തിനടിയില്‍കൂടി കുഞ്ഞു മീനുകളെല്ലാം കൂടി കൂട്ടം കൂട്ടമായി വന്നു തലപൊക്കി.
'ഇക്കാ ഇനി ഞാന്‍ പൊക്കോളാം, ദാ ആ വളവു കഴിഞ്ഞു ഇച്ചിരി കൂടി പോയാല്‍ മതി'.
'കുഞ്ഞോളെ, ഇന്നാ ഈ കുടപിടിച്ചോ, മഴ നനയണ്ട'-ഇടതൂര്‍ന്ന റബറിലകള്‍ക്കിടയില്‍ കൂടി പെയ്തിറങ്ങാന്‍ വെമ്പുന്ന മഴയെ നോക്കി ഇക്ക എന്നോട് പറഞ്ഞു.
'അടുത്താഴ്ച പള്ളില് വരുമ്പോ ഞാനീ കുട തിരിച്ചു തരാട്ടോ'
'വേണ്ട കുഞ്ഞോളെ, നിന്റെ കയ്യിലെ ഒട്ടുപാലിന്റെ മണം എന്ന് പോവുന്നുവോ അന്ന് നീ എനിക്കിതു തിരിച്ചു തന്നാല്‍ മതി'
അന്ന് ഇക്ക അങ്ങനെ പറഞ്ഞതിന്റെ പൊരുള്‍ മനസിലായില്ലെങ്കിലും എന്നെ കാണാതെ വഴിക്കണ്ണുമായി നില്‍ക്കുന്ന അമ്മയെ നോക്കി ഞാന്‍ പറഞ്ഞു. അമ്മേ... നാളെമുതല്‍ കുഞ്ഞോള്‍ക്ക് ഒരു പൊതിച്ചോറു കൂടുതല്‍ വേണം സ്‌കൂളില്‍ കൊണ്ടോവാന്‍.
ഷബീറിക്കാ, പിന്നീടെത്രയോ നാളുകള്‍ നിങ്ങളെ കാത്തു ഞാനാ റബര്‍ തോട്ടത്തിലൂടെ നടന്നിരിക്കുന്നു. ഇക്കാ നിങ്ങളിത് വായിക്കുമോ? വായിച്ചാല്‍ തന്നെ വര്‍ഷങ്ങള്‍ക്കപ്പുറത്തെ പാലപ്പിള്ളി എസ്‌റ്റേറ്റില്‍ വഴി തെറ്റിപ്പോയ ഒരു അഹങ്കാരം നിറഞ്ഞ പെണ്‍കുട്ടിയെ ഓര്‍ക്കുമോ ? എങ്കിലും ഒന്ന് പറയട്ടെ. ആ ഒട്ടുപാലിന്റെ മണം ഇന്നും എന്റെ കയ്യില്‍നിന്നും മാഞ്ഞു പോയിട്ടില്ല. അവര്‍ ഇന്നും എന്റെ നല്ല സുഹൃത്തുക്കളായി കൂടെയുണ്ട്. ഷമീറയും സെല്‍ജിയും നജുമയും. നിങ്ങളുടെ ഒരൊറ്റ വാക്ക് കൊണ്ട് എനിക്ക് കിട്ടിയത് എക്കാലവും നെഞ്ചോട് ചേര്‍ത്ത് പിടിക്കാന്‍ മൂന്നു സൗഹൃദങ്ങളെയാണ്.
ഷബീറിക്കാ, ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാനവിടെ പോയിരുന്നു.ആ മഞ്ഞളിചാലില്‍. അവിടെ നമ്മളന്ന് കണ്ട തുപ്പലം കൊത്തികളുണ്ടായിരുന്നില്ല. മഞ്ഞളിച്ചാല്‍ ഒരു വെള്ളിനൂല് പോലെ ശോഷിച്ചു ഇല്ലാതായിരിക്കുന്നു. പിന്നെ ഇപ്പോളും ആ റബര്‍ തോട്ടത്തില്‍ തോട്ട പശുക്കള്‍ ഉണ്ട്; അന്ന് എന്നെ ഓടിച്ചവരുടെ പിന്‍തലമുറക്കാരാണെന്നു തോന്നുന്നു.
നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................
നീ എവിടെയാണ്, കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
മോളി ജബീന: നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല
അനു കാലിക്കറ്റ് : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!
Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം അംജുദയ്ക്ക് സവിനയുടെ കോള്‍!
എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!
അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!
പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!
ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍ അടച്ചിട്ടിരിക്കുകയാണോ?
ബിന്‍സ് തോമസ്: സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?
നിതിന്‍ ജോസഫ്: 'അണ്ണാ, അണ്ണന്‍, എനിക്ക് പണി തന്നതാണല്ലേ!'
മിഥുന്‍ വൈശാഖം: നജീബ: എന്റെ ക്ലാസിലെ 'പെണ്‍പുലി'!
ഹാഷിം പറമ്പില്‍ പീടിക: കുഞ്ഞു ഫാത്തിമാ,നീയറിഞ്ഞോ ആ ഡോള്‍ഫിന്‍ വീണുടഞ്ഞു പോയി!
ജയ്‌സണ്‍ ജോര്‍ജ്: ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയാണ്
ഫര്‍സാന കെ: സങ്കടത്തിന്റെ ഏതു കടലായിരിക്കും അവളെ വിഴുങ്ങിയിട്ടുണ്ടാവുക?
പ്രശാന്ത് നായര്‍ തിക്കോടി: നാട്ടിലേക്ക് മടങ്ങാന്‍ ഇഷ്ടമില്ലാത്ത ഒരു പ്രവാസി!
നിഷ സൈനു: ഷെറി: എന്റെ മാമാട്ടിക്കുട്ടിയമ്മ