Asianet News MalayalamAsianet News Malayalam

ആരായിരുന്നു അവന്‍?

Nee Evideyaanu Shamseer Casino Musthafa
Author
Thiruvananthapuram, First Published Aug 9, 2017, 4:01 PM IST

Nee Evideyaanu Shamseer Casino Musthafa

സൗത്ത് ബഹ്‌റൈനിലെ ജുഫൈര്‍ കടല്‍ തീരത്ത് ഒരു സായാഹ്‌നം. വാഹനം ഒതുക്കി, പല ചിന്തയായി അലസമായി നടക്കുകയായിരുന്നു.

അപ്പോഴാണ് ഭക്ഷണ ശാലകളില്‍നിന്നു ഉപഭോക്താക്കള്‍ വിളിച്ചാല്‍ അവര്‍ക്കുള്ള ഭക്ഷണം എത്തിച്ചു കൊടുക്കാറുള്ള 'ഡെലിവെറി ബോയ്'എന്ന വിളിപ്പേരുള്ള ഒരുവന്‍ സ്‌കൂട്ടര്‍ ചാരി കിടത്തി കുനിഞ്ഞിരിക്കുന്നതു ശ്രദ്ധയില്‍ പെട്ടത്.

ഞാന്‍ മെല്ലെ ചോദിച്ചു, 'എന്താണിങ്ങനെ ഇരിക്കുന്നത് ?'

'ഞാന്‍ ഒരു കാന്‍സര്‍ പേഷ്യന്റ് ആണ്'. ഒരു മുഖവുരയില്ലാതെ അവന്‍ പറഞ്ഞു. ഞാന്‍ ഒരടി പിന്നോട്ടു വെച്ച് പോയി. എന്റെ മനസ്സില്‍ എന്തൊക്കെയോ മിന്നി മാഞ്ഞു 

സഹായിക്കലാണോ ,അതോ സമാധാനിപ്പിക്കലാണോ എന്റെ ഇപ്പോഴത്തെ കടമ ?ഒന്നും മനസ്സിലാകുന്നില്ല.

ഇതേ സമയം അതുവഴി കടന്നു പോയ ഒരു 'ഫക്കീറിന്' തന്റെ സ്‌കൂട്ടറിന്റെ പിറകിലുള്ള ബോക്‌സില്‍ നിന്നും ഒരു പാക്കറ്റ്, അത് പിസ്സയാണെന്നു തോന്നുന്നു,  ഒരു കുപ്പി വെള്ളവും ആ യുവാവ് കൊടുത്തു.

അതിനിടയില്‍ അവന്‍ ആരെയോ ഫോണില്‍ വിളിച്ചു. മലയാളത്തിലാണെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല ആ വാക്കുകള്‍. കുറച്ചു സംസാരിച്ചു ,പിന്നെ അവന്‍ ഒന്നും മിണ്ടിയില്ല. കുറച്ചല്ല, കുറേ നേരം. 

'കാന്‍സര്‍ വന്നിട്ട് എന്തേ നാട്ടില്‍ പോകുന്നില്ല ?'

'അയാള്‍ എന്റെ അടുത്ത് വന്നു ചോദിച്ചു. 'ഞാന്‍ പുക വലിക്കാറില്ല, മദ്യപിക്കാറില്ല, വറുത്തതും പൊരിച്ചതുമൊന്നും വാരിവലിച്ചു കഴിച്ചിട്ടുമില്ല. പിന്നെന്തേ എനിക്കു വന്നു?'

വലിയ ശാസ്ത്രീയ വിശകലനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമൊന്നും ആ നിമിഷങ്ങളില്‍ പ്രസക്തിയില്ലെന്ന് എനിക്കറിയാം. എന്നാല്‍ എനിക്ക് അത് വിശദീകരിക്കാനും അറിയില്ല. ഞാന്‍ അവന്‌ടെ ചുമലില്‍  കൈ വെച്ചു .അവന്‍ മുഖത്തു നോക്കി ചിരിച്ചു.

അവന്‍ ഉടന്‍ തിരിഞ്ഞു നടന്നു. സ്‌കൂട്ടറിന്റെ അടുത്തേക്ക്.

മെല്ലെ അവന്‍ അതില്‍ കയറ. പിന്നെ ശരവേഗത്തില്‍ ഓടിച്ചു പോയി.

അവന്‍ മായുന്നത് വരെ നോക്കി നിന്നു. ആരാണവന്‍? പേരെന്താണ്? എവിടെ ജോലി? നാട്ടില്‍ എവിടെ?

ഒന്നും ചോദിച്ചില്ല.അവന്‍ പറഞ്ഞതുമില്ല. എന്തോ ഒരു അസ്വസ്ഥത.

പിന്നെയവനെ കണ്ടിട്ടില്ല. പ്രിയപ്പെട്ട അപരിചിതാ, നിന്റെ അസുഖം മാറിയോ? ഞാന്‍ ഇപ്പോഴും ആ കടപ്പുറത്തു കാത്തിരിക്കുന്നുണ്ട്. നീ, എവിടെയാണ്?

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
 

Follow Us:
Download App:
  • android
  • ios