റെയിൽവെ സാമ്പത്തിക ഞെരുക്കത്തിലാണെന്നും ഇത് മറികടക്കാൻ അടുത്ത മാസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും യാദവ് പറഞ്ഞു. 

ദില്ലി : രാജ്യത്തെ 15.5 ലക്ഷത്തോളം വരുന്ന മുൻ ജീവനക്കാർക്ക് പെൻഷൻ നൽകാൻ പ്രത്യേക ഫണ്ട് വേണമെന്ന് റെയിൽവേ. അരലക്ഷം കോടി രൂപ വർഷം തോറും ചിലവഴിക്കേണ്ടി വരുന്നത് റെയിൽവേയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നാണ് കാരണമായി പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിരമിച്ച ജീവനക്കാർക്ക് വേണ്ടിയാണ് റെയിൽവേ വരുമാനത്തിന്റെ 25 ശതമാനവും ചിലവഴിക്കുന്നതെന്ന് ബോർഡ് ചെയർമാൻ ബി കെ യാദവ് ചൂണ്ടിക്കാട്ടി. അതിനാലാണ് പ്രത്യേക പെൻഷൻ ഫണ്ട് എന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

അടുത്ത സാമ്പത്തിക വർഷത്തിൽ ഓപ്പറേറ്റിങ് അനുപാതം 97 ശതമാനത്തിന് താഴെയെത്തിക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. 2016-17 സാമ്പത്തിക വർഷം 97 ശതമാനമായിരുന്ന അനുപാതം 2017-18 കാലത്ത് 98.44 ശതമാനമായി ഉയർന്നിരുന്നു. ഒരു ദശാബ്ദത്തിലെ ഏറ്റവും മോശം അനുപാതമായിരുന്നു ഇത്. 100 രൂപ വരുമാനത്തിനായി റെയിൽവെ 98.44 രൂപ ചിലവഴിച്ചുവെന്നാണ് പ്രവർത്തന അനുപാതം അർത്ഥമാക്കുന്നത്.

റെയിൽവെ സാമ്പത്തിക ഞെരുക്കത്തിലാണെന്നും ഇത് മറികടക്കാൻ അടുത്ത മാസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും യാദവ് പറഞ്ഞു.