ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങല്‍ നവംബര്‍ 30ന് തുടങ്ങും. ഡിസംബര്‍ 14 വരെ ഇത് തുടരും. ഒരു ഓഹരിക്ക് 1,150 രൂപ നിരക്കില്‍ 11.30 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്. 13,000 കോടിയോളം രൂപയാണ് ഇതിനായി കമ്പനി ചെലവഴിക്കുന്നത്. കമ്പനിയുടെ 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത്. ഈ വര്‍ഷം ആദ്യം പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസ് 16,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങിയിരുന്നു. കോഗ്നിസന്റ്, വിപ്രോ, തുടങ്ങിയ കമ്പനികളും ഓഹരികള്‍ തിരിച്ചുവാങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.