പ്രധാനമായും കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം നികുതി പിരിവ് മോശമായതാണ് കമ്മി ഉയർന്ന നിലയിലേക്ക് പോകാൻ ഇടയാക്കിയത്.

ദില്ലി: ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ധനക്കമ്മി 6.62 ട്രില്യൺ അഥവാ ബജറ്റ് എസ്റ്റിമേറ്റിന്റെ 83.2 ശതമാനമായി ഉയർന്നു. പ്രധാനമായും കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം നികുതി പിരിവ് മോശമായതാണ് ധനക്കമ്മി ഉയർന്ന നിലയിലേക്ക് പോകാൻ ഇടയാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ബജറ്റ് എസ്റ്റിമേറ്റിന്റെ 61.4 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ ധനക്കമ്മി. ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ 2020-21 ലെ ധനക്കമ്മി 7.96 ട്രില്യൺ അല്ലെങ്കിൽ ജിഡിപിയുടെ 3.5 ശതമാനമായി സർക്കാർ നിശ്ചയിച്ചിരുന്നു.

കൊവിഡ് -19 പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക തടസ്സങ്ങൾ കണക്കിലെടുത്ത് ഈ കണക്കുകൾ ഗണ്യമായി പരിഷ്കരിക്കേണ്ടതുണ്ട്. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) യുടെ കണക്കനുസരിച്ച് ജൂൺ അവസാനത്തോടെ ധനക്കമ്മി 6,62,363 കോടി രൂപയായിരുന്നു.

ധനക്കമ്മി 2019-20ൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.6 ശതമാനമായി മാറി. പ്രധാനമായും ലോക്ക്ഡൗൺ മൂലം വരുമാന വർധനവ് ഉണ്ടാകാത്തതാണ് ഇതിന് കാരണം.