രാജ്യത്ത് കയറ്റുമതി കുറയുന്നു. വ്യാപാര കമ്മി 14 ലക്ഷം കോടി രൂപയായി. ഇറക്കുമതിയും കുറഞ്ഞു  

ദില്ലി: രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യൺ ഡോളറായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇറക്കുമതി 55.9 ബില്യൺ ഡോളറായിരുന്നു.

ഫെബ്രുവരിയിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 17.43 ബില്യൺ ഡോളറാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 7.5 ശതമാനം ഉയർന്ന് 405.94 ബില്യൺ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതി 18.82 ശതമാനം വർധിച്ച് 653.47 ബില്യൺ ഡോളറായി.