ഇന്ത്യയുടെ പെട്രോള്‍, ഡീസല്‍ ആവശ്യകത കൂടുന്നു; കാറുകളുടെയും എസിയുടെയും ഉല്പാദനത്തില് ഇടിവ്
രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.5 ശതമാനം വളർച്ച നേടി
ദില്ലി: ആഭ്യന്തര സമ്പദ്‌വ്യവസ്ഥ കടുത്ത ഡിമാൻഡിനെ നേരിടുന്നതിന് തെളിവായി നവംബറിൽ ഇന്ത്യയില്‍ ഇന്ധന ആവശ്യകത ഉയരുന്നു. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ (പിപിഎസി) നിന്നുള്ള ഡാറ്റ അനുസരിച്ച്, കഴിഞ്ഞ മാസം പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം 18.76 ദശലക്ഷം ടണ്ണായി (എംടി) വർദ്ധിച്ചു. കഴിഞ്ഞ വർഷം നവംബറിൽ 16.98 മെട്രിക് ടണ്ണിൽ നിന്ന് 10.5 ശതമാനം വർധന. ഗതാഗത ഇന്ധനങ്ങളായ ഡീസൽ, പെട്രോൾ എന്നിവയാണ് പ്രധാനമായും ഈ വർധനവിന് കാരണമായത്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ റോഡ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബിറ്റുമെൻ ഉപഭോഗം കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് നവംബറിൽ വർദ്ധിച്ചു. രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.5 ശതമാനം വളർച്ച നേടി, ഉൽപാദന മേഖലയിലുണ്ടായ തളര്‍ച്ചയാണ് 2013 മാർച്ചിന് ശേഷം ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താന്‍ കാരണം . വ്യാവസായിക മേഖല ദുർബലമായി തുടരുകയാണെന്ന് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബറിൽ ഉത്പാദനം 3.8 ശതമാനം കുറഞ്ഞു.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സങ്കോചം കുറവായിരുന്നുവെങ്കിലും, കാറുകളും എയർകണ്ടീഷണറുകളും പോലുള്ള ഉപഭോക്തൃവസ്തുക്കളുടെ ഉത്പാദനം ഒക്ടോബറിൽ 18% കുത്തനെ ചുരുങ്ങി, തുടർച്ചയായ അഞ്ചാം മാസത്തെ കുത്തനെയുളള ഇടിവാണിത്.