2020ൽ വേതന വർധനവ് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കുമെന്ന് സർവേ ഫലം.

ദില്ലി: രാജ്യത്തെ സ്വകാര്യ മേഖലയിൽ 2020ൽ വേതന വർധനവ് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കുമെന്ന് സർവേ ഫലം. റിയൽ എസ്റ്റേറ്റ്, ഗതാഗതം തുടങ്ങിയ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്ന മേഖലകളിലടക്കമുള്ള ജീവനക്കാർക്ക് വൻ തിരിച്ചടിയാകുന്ന വാർത്തയാണിത്.

Add Asianetnews as a Preferred SourcegooglePreferred

വാഹന നിർമ്മാണ രംഗത്താണ് ഏറ്റവും കുറവ് വേതന വർധനവ്. എന്നാൽ ഇ കൊമേഴ്സ് രംഗത്ത് മികച്ച വേതന വർധനവുണ്ടാവുമെന്നും സ്വകാര്യ സ്ഥാപനമായ പിഎൽസിയുടെ സർവേ ചൂണ്ടിക്കാട്ടുന്നു. വാഹന നിർമ്മാണ രംഗത്തെ വളർച്ച 10.1 ശതമാനത്തിൽ നിന്ന് 8.3 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. 2019 ൽ ശരാശരി
9.3 ശതമാനം വേതന വർധനവാണ് കമ്പനികൾ നൽകിയത്. 2020 ൽ ശരാശരി 9.1 ശതമാനം മാത്രമേ കമ്പനികൾ വേതന വർധനവ് നൽകൂ എന്നാണ് വിവരം. സർവേയിൽ പങ്കെടുത്ത അഞ്ച് കമ്പനികളിൽ രണ്ട് പേർ രണ്ടക്ക നിരക്കിൽ വർധനവ് നൽകുമെന്ന്
വ്യക്തമാക്കിയിട്ടുണ്ട്.

Read More: എച്ച്എസ്ബിസി ബാങ്ക് 35000 പേരെ പിരിച്ചുവിടുന്നു