സാമ്പത്തിക സന്തുലിതാവസ്ഥയിലെത്താനുള്ള അർജൻ്റീനിയൻ പ്രസിഡൻ്റ് ഹാവിയർ മിലിയുടെ തന്ത്രത്തിൻ്റെ ഭാഗമാണിത്. 

അർജൻ്റീന: വരും മാസങ്ങളിൽ 70,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിട്ട് അർജൻ്റീനിയൻ പ്രസിഡൻ്റ് ഹാവിയർ മിലി. ഈ വർഷം എന്തുവിലകൊടുത്തും ഒരു സാമ്പത്തിക സന്തുലിതാവസ്ഥയിലെത്താനുള്ള അദ്ദേഹത്തിൻ്റെ തന്ത്രത്തിൻ്റെ ഭാഗമാണിത് എന്നാണ് റിപ്പോർട്ട്. ജോലി വെട്ടിക്കുറയ്ക്കലുകൾ മാത്രമല്ല പൊതുപ്രവർത്തനങ്ങൾ മരവിപ്പിച്ചുവെന്നും പ്രവിശ്യാ ഗവൺമെൻ്റുകൾക്കുള്ള ചില ധനസഹായം വെട്ടിക്കുറച്ചുവെന്നും 200,000-ത്തിലധികം സാമൂഹിക ക്ഷേമ പദ്ധതികൾ അവസാനിപ്പിച്ചുവെന്നും കഴിഞ്ഞ ദിവസം മിലി വ്യക്തമാക്കിയിരുന്നു. 

അർജൻ്റീനയിൽ 3.5 ദശലക്ഷം പൊതുമേഖലാ തൊഴിലാളികളുണ്ട്. ഇത്രയും അധികം ജോലി വെട്ടിക്കുറച്ചിട്ടും, സ്വാധീനമുള്ള തൊഴിലാളി യൂണിയനുകളിൽ നിന്നുള്ള ചെറുത്തുനിൽപ്പ് നേരിടാൻ മിലി തയ്യാറാണ്. അതേസമയം, ഈ നീക്കം അദ്ദേഹത്തിൻ്റെ റേറ്റിംഗുകൾ കുറയ്ക്കുന്നതിനുള്ള സാധ്യതയുള്ളതായി റിപ്പോർട്ട് പറയുന്നു.

അതേസമയം ഡിസംബറിൽ മിലി അധികാരമേറ്റതിനുശേഷം സ്വകാര്യ മേഖലയിലെ തൊഴിലാളികൾ അനുഭവിച്ച ഗണ്യമായ വേതനക്കുറവും സർക്കാർ റിപ്പോർട്ട് അടിവരയിടുന്നു. ഒരു തൊഴിലാളി യൂണിയൻ മാർച്ച് 26 ന് പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാന തൊഴിലാളി യൂണിയൻ നേതാവ്, മിലിയുടെ നിർദ്ദേശങ്ങളോട് പ്രതികരിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.

Scroll to load tweet…

സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെക്കുറിച്ച് അർജൻ്റീനക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ശുഭാപ്തിവിശ്വാസം സൂചിപ്പിക്കുന്ന സർവേകളെ മിലി പരാമർശിച്ചു. ചെലവുചുരുക്കൽ നടപടികൾ ഉണ്ടായിരുന്നിട്ടും, സമീപകാല സർക്കാരിലുള്ള പൊതുവിശ്വാസത്തിൻ്റെ ഉയർച്ചയെ സൂചിപ്പിക്കുന്നതാണ് എന്ന് മിലി പറയുന്നു