Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനം; സാമ്പത്തിക അവലോകന റിപ്പോർട്ട്

സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്ന് അവലോകന റിപ്പോർട്ട്. പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങളെന്ന് കുറ്റപ്പെടുത്തൽ. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയത് തിരിച്ചടിയായി 
 

kerala budget 2023 economic review report
Author
First Published Feb 2, 2023, 1:26 PM IST

തിരുവന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു.  2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്ന് വിലയിരുത്തല്‍. സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയായതായി റിപ്പോർട്ടിൽ പറയുന്നു, കേന്ദ്ര നയങ്ങൾ കാരണം പ്രതിസന്ധി വരും വർഷങ്ങളിൽ രൂക്ഷമായേക്കാം. 

സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായി  ഉയർന്നു. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയർത്തിയിട്ടുണ്ട്. കേന്ദ്ര ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം.

ആഭ്യന്തര ഉത്പാദനം ഉയർന്നത് പ്രത്യസഹാ നൽകുന്ന കാര്യമാണെന്ന് റിപ്പോർട്ട് പറയുന്നു. പത്ത് വര്ഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വളർച്ച നിരക്കാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്.  കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോർട്ടിൽ പരാമർശിച്ചു. 0.82 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര വിഹിതത്തിൽ ഉണ്ടായിരിക്കുന്നത് 

Follow Us:
Download App:
  • android
  • ios