ടൂർ ഓപ്പറേറ്റർമാർ തകർച്ചയുടെ വക്കിൽ: പലിശ രഹിത വായ്പാ സഹായം വേണമെന്ന് സംഘടനകൾ
“വിദേശ ടൂറിസ്റ്റുകളെ കൊണ്ടുവന്ന് രാജ്യത്തിന് വിലയേറിയ വിദേശനാണ്യം നേടിക്കൊടുക്കുന്ന ഇൻബൗണ്ട് ടൂർ ഓപ്പറേറ്റർമാർ കൊവിഡ് -19 പകർച്ചവ്യാധി മൂലം തകർച്ചയുടെ വക്കിലാണ്, കൂടാതെ സീറോ ബില്ലിംഗ് ഉള്ളതിനാൽ ഇവർക്ക് അതിജീവിക്കാൻ അടിയന്തിര സഹായം ആവശ്യമാണ്,” ഐഎടിഒ പറഞ്ഞു.
ദില്ലി: കൊവിഡ് കാലത്ത് ടൂറിസം വ്യവസായത്തിന്റെ നിലനിൽപ്പിനും പുനരുജ്ജീവനത്തിനും സർക്കാരിന്റെ പിന്തുണ തേടുന്നതിന്റെ ഭാഗമായി പ്രധാന ടൂറിസം സംഘടനകൾ നിതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് അമിതാഭ് കാന്തിനെ സന്ദർശിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് (ഐഎടിഒ) പ്രസിഡന്റ് പ്രണബ് സർക്കാർ, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എടിഒഎഐ) പ്രസിഡന്റ് ക്യാപ്റ്റൻ സ്വദേശ് കുമാർ, പി.പി. അസോസിയേഷൻ ഓഫ് ഡൊമസ്റ്റിക് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ഡി.ടി.ഒ.ഐ) പ്രസിഡന്റ് ഖന്ന തുടങ്ങിയവരാണ് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവിനെ സന്ദർശിച്ചത്. ടൂറിസം വ്യവസായത്തിന് ആശ്വാസം നൽകുന്നതിന് സർക്കാർ സ്വീകരിക്കേണ്ട നടപടികളും സംഘടനകൾ മുന്നോട്ടുവച്ചു.
“വിദേശ ടൂറിസ്റ്റുകളെ കൊണ്ടുവന്ന് രാജ്യത്തിന് വിലയേറിയ വിദേശനാണ്യം നേടിക്കൊടുക്കുന്ന ഇൻബൗണ്ട് ടൂർ ഓപ്പറേറ്റർമാർ കൊവിഡ് -19 പകർച്ചവ്യാധി മൂലം തകർച്ചയുടെ വക്കിലാണ്, കൂടാതെ സീറോ ബില്ലിംഗ് ഉള്ളതിനാൽ ഇവർക്ക് അതിജീവിക്കാൻ അടിയന്തിര സഹായം ആവശ്യമാണ്,” ഐഎടിഒ പറഞ്ഞു.
കൊവിഡ് -19 നിയന്ത്രിച്ച് ടൂറിസം ബിസിനസ്സിലേക്ക് തിരിച്ചെത്തിയതിനുശേഷം ടൂർ ഓപ്പറേറ്റർമാർക്കായി സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. എംഎസ്എംഇ സ്പെഷ്യൽ നോൺ-കൊളാറ്ററൽ പലിശ രഹിത ദീർഘകാല വായ്പകൾ (5 മുതൽ 10 വർഷം) ടൂറിസം ബിസിനസിന്റെ നിലനിൽപ്പിനായി നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.