Asianet News MalayalamAsianet News Malayalam

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

രാജ്യത്തെ ആദ്യഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും. കൊച്ചിയിൽ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാൾ ഇക്കാര്യം പ്രഖ്യാപിച്ചത്.

Kochi shipyard will build the country s first hydrogen fuel vessel
Author
Kerala, First Published Apr 30, 2022, 5:11 PM IST

കൊച്ചി: രാജ്യത്തെ ആദ്യഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും. കൊച്ചിയിൽ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാൾ ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജ്ജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിന്‍റെ ഭാഗമായാണ് പുതിയ സാധ്യതകൾ തേടുന്നത്.

ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  നിര്‍മ്മിക്കും.100 പേർക്ക് സഞ്ചരിക്കാം. ചിലവ് 17.50 കോടി രൂപ. ഇതിൽ 75ശതമാനം ചിലവ് കേന്ദ്രസർക്കാർ ഏറ്റെടുക്കും.ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇലക്ടിക് വെസ്സൽ രൂപകല്പന ചെയ്യുക. രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ ഡെവലപ്പർമാരുമായി സഹകരിച്ചാകും പദ്ധതി. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗുമായും ചർച്ച ചെയ്ത് ഇത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കും. നിർമ്മാണത്തിനുള്ള അടിസ്ഥാന ജോലികൾ തുടങ്ങി.

കപ്പൽ വ്യവസായത്തിലെ ഹരിത മാതൃകകൾ എന്ന വിഷയത്തിലാണ് കൊച്ചിയിൽ കോൺഫറൻസ് നടത്തിയത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 2030 ഓടെ അന്താരാഷ്ട്ര ഷിപ്പിംഗിന്റെ കാര്‍ബണ്‍ തീവ്രത 40 ശതമാനവും കുറയ്ക്കാന്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൊവിഡ് തീർത്ത സാമ്പത്തിക നഷ്ടം, മറികടക്കാൻ ഇന്ത്യ ഒരു പതിറ്റാണ്ട് കാത്തിരിക്കണം: റിസർവ് ബാങ്ക് റിപ്പോർട്ട്

ദില്ലി‌: കൊവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നഷ്ടം രാജ്യം 2035 സാമ്പത്തിക വർഷത്തിൽ മാത്രമേ നികത്തൂവെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിൽ തുടങ്ങിയ കൊവിഡ് പ്രതിസന്ധിയുടെ നഷ്ടം നികത്താൻ 15 വർഷം വേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കറൻസി ആന്റ് ഫിനാൻസ് റിപ്പോർട്ട് 2022 ലാണ് ഇക്കാര്യം ഉള്ളത്.

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച -6.6 ശതമാനമായിരുന്നു.  2021-22 ൽ രാജ്യം 8.9 ശതമാനം വളർച്ച  നേടുമെന്നാണ് കരുതുന്നത്. 2022-23 വർഷത്തിൽ 7.5 ശതമാനമാണ് വളർച്ച പ്രതീക്ഷിക്കുന്നത്. വരും വർഷങ്ങളിലെല്ലാം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെങ്കിലും കൊവിഡ് കാലത്തെ സാമ്പത്തിക നഷ്ടം മറികടക്കാൻ സമയമെടുക്കും.

2021 സാമ്പത്തിക വർഷത്തിൽ 19.1 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ 17.1 ലക്ഷം കോടി രൂപയുടെയും 2023 സാമ്പത്തിക വർഷത്തിൽ 16.4 ലക്ഷം കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2022 സാമ്പത്തിക വർഷത്തിലെ ജിഡിപി 147.54 ലക്ഷം കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios