സർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. സിബിഐയുടെ കണക്കുകൾ പ്രകാരം 66 കേസുകളാണ് ഇവർക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


ദില്ലി: രാജ്യത്തെ ജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ഉപകാരപ്പെടേണ്ടിയിരുന്നതായിരുന്നു ആ തുകയെന്ന് കരുതുന്നതിൽ തെറ്റില്ല. ഒന്നും രണ്ടുമല്ല, 17900 കോടി രൂപ. ഇത്രയും പണമാണ് വിവിധ കേസുകളിലായി അന്വേഷണ സംഘങ്ങൾ തിരയുന്ന 51 പേർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാർ പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. സിബിഐയുടെ കണക്കുകൾ പ്രകാരം 66 കേസുകളാണ് ഇവർക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെല്ലാവരും കൂടി 17947.11 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ പണമെല്ലാം നോൺ പെർഫോമിംഗ് അസറ്റായി പരിഗണിച്ച് ബാങ്കുകൾ എഴുതി തള്ളിയിരിക്കുകയാണ്.

എന്നാൽ, കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും 51 പ്രതികളെയും വിട്ടുകിട്ടുന്നതിനായുള്ള കത്തുകൾ പലയിടത്തായും നടപടിക്രമങ്ങൾ കാത്തിരിക്കുകയാണെന്നും ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. ഇതിൽ ചിലർക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചെന്നും മന്ത്രി പറഞ്ഞു.