രത്തൻ ടാറ്റ അടുത്തിടെ കുടുംബത്തിലെ മൂന്ന് പേരെ ടാറ്റ മെഡിക്കൽ സെന്റർ ട്രസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. രത്തൻ ടാറ്റയുടെ ഏറ്റവും ഇളയ അവകാശി 34 കാരിയായ മായ ടാറ്റയാണ്.

ൻകിട വ്യവസായ കുടുംബങ്ങളിൽ തലമുറ മാറ്റം പലപ്പോഴും നിർണായകമാകാറുണ്ട്. പല കമ്പനികളുടെയും തകർച്ചയ്ക്ക് പോലും ഇത് വഴിവെക്കാറുണ്ട്. ടാറ്റ ടാറ്റയുടെ അടുത്ത തലമുറ പലപ്പോഴും മാധ്യമ ശ്രദ്ധയിൽ നിന്നും അകന്ന് നിൽക്കാറുണ്ട്. രത്തൻ ടാറ്റ അടുത്തിടെ കുടുംബത്തിലെ മൂന്ന് പേരെ ടാറ്റ മെഡിക്കൽ സെന്റർ ട്രസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. രത്തൻ ടാറ്റയുടെ ഏറ്റവും ഇളയ അവകാശി 34 കാരിയായ മായ ടാറ്റയാണ്. മായയെയും സഹോദരങ്ങളായ ലിയയെയും നെവില്ലിനെയും ബോർഡിലെ പുതിയ അംഗങ്ങളായി രത്തൻ ടാറ്റ അംഗീകരിച്ചിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

ALSO READ: ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി യൂണിയൻ; ബാങ്കിങ് മേഖല സ്തംഭിച്ചേക്കും

ആരാണ് മായ ടാറ്റ?

രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനായ നോയൽ ടാറ്റയുടെ മൂന്ന് മക്കളിൽ ഇളയവളാണ് മായ ടാറ്റ. സഹോദരി ലിയയെയും സഹോദരൻ നെവില്ലിനെയും പോലെ, മായയും ടാറ്റ ഗ്രൂപ്പിൽ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്നു. യുകെയിലെ ബയേസ് ബിസിനസ് സ്കൂളിൽ നിന്നും വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് മായ വിദ്യാഭ്യാസം നേടിയത്. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്‌ത്രിയുടെ സഹോദരിയും അന്തരിച്ച ശതകോടീശ്വരൻ പല്ലോൻജി മിസ്‌ത്രിയുടെ മകളുമാണ് മായയുടെ അമ്മ ആലു മിസ്‌ത്രി.

ALSO READ: കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; സ്വർണവും വജ്രവും തിളങ്ങുന്ന അംബാനി കുടുംബം

ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലൂടെയാണ് മായ തന്റെ കരിയർ ആരംഭിച്ചത്, ഫണ്ടിലെ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റും നിക്ഷേപക ബന്ധങ്ങളും കൈകാര്യം ചെയ്യുന്നത് മായയാണ്. എന്നാൽ ഫണ്ടിന്റെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ കാരണം മായ എൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് 1,000 കോടി രൂപ വകയിരുത്തിയ കമ്പനിയായ ടാറ്റ ഡിജിറ്റലിലേക്ക് മാറുകയും ചെയ്തു. മായ ഗ്രൂപ്പുമായി മുന്നോട്ട് പോകുന്നതിൽ അവളുടെ പിതാവ് നോയൽ ടാറ്റയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു. മാത്രമല്ല, ടാറ്റ ഡിജിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്ത് സബ്സിഡിയറി ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

2011 ൽ രത്തൻ ടാറ്റ ഉദ്ഘാടനം ചെയ്ത കൊൽക്കത്ത ആസ്ഥാനമായുള്ള ക്യാൻസർ ആശുപത്രി നിയന്ത്രിക്കുന്ന ടാറ്റ മെഡിക്കൽ സെന്റർ ട്രസ്റ്റിന്റെ ബോർഡിലെ ആറ് അംഗങ്ങളിൽ ഒരാളാണ് മായ ടാറ്റ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം