നെസ്‌ലെയുടെ ബേബി ഫുഡിൽ അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ കേന്ദ്രം. റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ  5 ശതമാനം ഇടിഞ്ഞു.

മുംബൈ: ഇന്ത്യയിൽ വിൽക്കുന്ന നെസ്‌ലെയുടെ ബേബി ഫുഡിൽ അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ കേന്ദ്രം. സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നെസ്‌ലെയുടെ സെറിലാക്ക്, കുട്ടികൾക്കുള്ള പാൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണത്തിൽ അമിത അളവിലാണ് പഞ്ചസാര കണ്ടെത്തിയിരിക്കുന്നത്. കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കുന്ന ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ കണ്ടെത്തൽ. സെറെലാക്കിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സ്ഥാപിതമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, തങ്ങളുടെ ബേബി ഫുഡിൽ പഞ്ചസാരയുടെ അളവ് 30% വരെ കുറച്ചിട്ടുണ്ടെന്ന് നെസ്‌ലെ ഇന്ത്യയുടെ വക്താവ് അറിയിച്ചിട്ടുണ്ട്. പഞ്ചസാരയും തേനും ആണ് ഈ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പറയുന്നു. 

നെസ്‌ലെ ഇന്ത്യയിൽ നൂഡിൽസ്, ചോക്ലേറ്റുകൾ, പാക്ക് ചെയ്ത പാൽ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്നു. 2022 ൽ പാൽപ്പൊടി ബാഷ്പീകരിച്ച പാൽ, തൈര്, ബേബി ഫുഡ്, ആരോഗ്യ സംരക്ഷണ പോഷകാഹാരം തുടങ്ങിയ കമ്പനിയുടെ ഉത്പന്നങ്ങൾക്ക് 6,815.73 കോടി രൂപയുടെ വിറ്റുവരവ് 

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക പോലുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന ഈ ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര കണ്ടെത്തിയത്, അതേസമയം, യുഎസ്, യൂറോപ്പ്, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ വികസിത വിപണികളിൽ പഞ്ചസാര ചേർക്കാതെയാണ് നെസ്‌ലെ ഈ ഉത്പന്നങ്ങൾ വിൽക്കുന്നത്. 

റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ 5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിൽ ഉച്ചയ്ക്ക് 12.20ന് 2,457.30 എന്ന നിലയിലും 12.20ന് എൻഎസ്ഇയിൽ 2,458.15 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.