റെയിൽവെക്ക് യാത്രക്കാരുടെ പക്കൽ നിന്നുള്ള വരുമാനം 87 ശതമാനം ഇടിഞ്ഞെന്ന് ചെയർമാനും സിഇഒയുമായ വികെ യാദവ്. കൊവിഡിനെ തുടർന്നേറ്റ തിരിച്ചടിയാണ് ഇതിന് കാരണമായി ചെയർമാൻ പറയുന്നത്.
മുംബൈ: റെയിൽവെക്ക് യാത്രക്കാരുടെ പക്കൽ നിന്നുള്ള വരുമാനം 87 ശതമാനം ഇടിഞ്ഞെന്ന് ചെയർമാനും സിഇഒയുമായ വികെ യാദവ്. കൊവിഡിനെ തുടർന്നേറ്റ തിരിച്ചടിയാണ് ഇതിന് കാരണമായി ചെയർമാൻ പറയുന്നത്.
53000 കോടി രൂപയിൽ നിന്ന് 4600 കോടി രൂപയിലേക്കാണ് വരുമാനം കൂപ്പുകുത്തിയത്. 2021 മാർച്ച് മാസം അവസാനിക്കുമ്പോഴേക്കും വരുമാനം 15000 കോടിയിലെത്തുമെന്നാണ് റെയിൽവെ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ജനറൽ മാനേജർമാർ സംസ്ഥാനങ്ങളുമായി ചർച്ചയിലാണെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ശരാശരി 30 മുതൽ 40 ശതമാനം വരെ യാത്രക്കാർ മാത്രമേയുള്ളൂ. 1089 പ്രത്യേക ട്രെയിനുകൾ റെയിൽവെ സർവീസ് നടത്തുന്നുണ്ട്. മാർച്ച് 25 വരെ റെഗുലർ ട്രെയിനുകൾ നിർത്തിവച്ചിരിക്കുകയാണ്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 19, 2020, 10:59 PM IST
Post your Comments