ഏപ്രിൽ 18 മുതലാണ് ആർബിഐയുടെ നിയന്ത്രണത്തിൽ വരുന്ന വിപണികളുടെ വ്യാപാര സമയത്തിൽ മാറ്റം ഉണ്ടാകുക.

ദില്ലി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം ഏപ്രിൽ 18 മുതൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആർബിഐ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് 19 (COVID 19) മഹാമാരി പടർന്നുപിടിച്ചതിൽ പിന്നെയാണ് വ്യാപാര സമയങ്ങളിൽ മുൻപ് മാറ്റം വരുത്തിയത്. കോവിഡിന് മുൻപ് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിക്കുമായിരുന്നു. എന്നാൽ കോവിഡ് അതി രൂക്ഷമായി പടർന്നുപിടിക്കുകയും ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യ്തതോടു കൂടി വ്യാപാര സമയം മാറ്റുകയായിരുന്നു. നിലവിൽ രാവിലെ 10 മണിക്കാണ് വിപണി ആരംഭിക്കുന്നത്. പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ ആർബിഐ നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം 2020 ഏപ്രിൽ 7 ന് മാറ്റം വരുത്തിയിരുന്നു. 

"കോവിഡ്-19 ഉയർത്തുന്ന അപകട സാധ്യതകൾ കണക്കിലെടുത്താണ് 2020 ഏപ്രിൽ 7 മുതൽ റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന വിവിധ വിപണികളുടെ ട്രേഡിംഗ് സമയം ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നത്. തുടർന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് വ്യാപാര സമയം. 2020 നവംബർ 9 മുതൽ ഭാഗികമായി പുനഃസ്ഥാപിച്ചു. യാത്ര ചെയ്യാനുള്ള നിയന്ത്രണങ്ങളും ഓഫീസുകൾ പ്രവർത്തിക്കാനുള്ള നിയന്ത്രണങ്ങളും എല്ലാം നീക്കിയതോടുകൂടി നിയന്ത്രിത ധനവിപണികൾ തുറക്കുന്നത് കോവിഡിന് മുൻപുള്ള സമയത്തേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു എന്ന ആർബിഐ വ്യക്തമാക്കുന്നു. 

നിലവിലെ സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആണ് എന്നാൽ ഏപ്രിൽ 18 മുതൽ ഈ വിപണികളുടെ വ്യാപാര സമയം രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആർബിഐ അറിയിച്ചു.