തീരുമാനം ശരിയെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; നയം വ്യക്തമാക്കി ശക്തികാന്ത ദാസ്
റിസര്‍വ് ബാങ്കിന്‍റെ നിരക്ക് കുറയ്ക്കൽ ക്രമം ആരംഭിച്ചതുമുതൽ പ്രധാന പലിശനിരക്കില്‍ 135 ബേസിസ് പോയിന്‍റിന്‍റെ വന്നിരുന്നു.
മുംബൈ: പലിശനിരക്ക് ഇനിയും കുറയ്ക്കാൻ സാധ്യതയുള്ളതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. വളർച്ചയും പണപ്പെരുപ്പ നിരക്കിലെ ചലനങ്ങളും പഠിച്ച ശേഷം ആവശ്യമുള്ളപ്പോൾ സെൻട്രൽ ബാങ്ക് ഈ നയം ഉപയോഗിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
റിസര്‍വ് ബാങ്കിന്‍റെ നിരക്ക് കുറയ്ക്കൽ ക്രമം ആരംഭിച്ചതുമുതൽ പ്രധാന പലിശനിരക്കില്‍ 135 ബേസിസ് പോയിന്‍റിന്‍റെ വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ യോഗത്തില്‍ നിരക്ക് സ്ഥിരമായി നിലനിർത്തുന്നതിലൂടെ പണ നയ സമിതി (എംപിസി) ഈ മാസം വിപണികളെയും വിശകലന വിദഗ്ധരെയും അത്ഭുതപ്പെടുത്തി.
"നിരക്ക് നിര്‍ണയത്തിലൂടെ കൂടുതൽ ധനനയ നടപടികൾക്ക് ഇടമുണ്ടെന്ന് ഞങ്ങൾ വളരെ ശ്രദ്ധാപൂർവ്വം, വളരെ കൃത്യമായി പറഞ്ഞു". ദാസ് ടൈംസ് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച കോൺക്ലേവിൽ പറഞ്ഞു. ഫെബ്രുവരിയിൽ കമ്മിറ്റി നിരക്ക് കുറയ്ക്കാൻ തുടങ്ങിയപ്പോൾ വിപണികൾ ആശ്ചര്യപ്പെട്ടുവെങ്കിലും അത് ചെയ്യുന്നത് ശരിയായിരുന്നുവെന്നും ദാസ് പറഞ്ഞു.
“ഇത്തവണ, ഞങ്ങൾ നിരക്ക് കുറയ്ക്കുന്നത് താൽക്കാലികമായി നിർത്തി, എംപിസി തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന രീതിയിൽ സംഭവങ്ങൾ പുറത്തുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ദാസ് കൂട്ടിച്ചേര്‍ത്തു.
സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ സഹായിക്കുന്ന നടപടികൾ സർക്കാരും സെൻട്രൽ ബാങ്കും സ്വീകരിച്ചിട്ടുണ്ടെന്നും, എന്നാൽ, ആഗോള സമ്പദ്‌വ്യവസ്ഥയിലെ സംഭവങ്ങളും വളര്‍ച്ചാ മുരടിപ്പിന് കാരണമാകുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.