കൊച്ചി: റാഗിംഗ് കേസില്‍ കളമശ്ശേരി പോളിടെക്‌നിക്കിലെ 11 സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റെ ചെയ്തു. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികളാണ് സസ്‌പെന്‍ഷനിലായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. കാംപസിലും ഹോസ്റ്റലിലും നിരന്തരം പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഹോസ്റ്റലിലെ റാഗിംഗ് സഹിക്കാന്‍ വയ്യാതെ പല കുട്ടികളും സ്വകാര്യ ലോഡ്ജുകളിലേക്ക് താമസം മാറ്റിയിരുന്നു. പിന്നീട് എറണാകുളം റേഞ്ച് ഐജിക്കും മനുഷ്യവകാശ കമീഷനും പരാതി നല്കി. ഇതിന് ശേഷമാണ് പരാതി അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായത്. അന്വേഷണ വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.