അല്‍ മല്‍ജയിലെ ആശുപത്രിയുടെ തീവ്ര പരിചരണ വിഭഗവും ദന്ത വിഭാഗവും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു നഴ്‌സ് ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അലപ്പോയിലെ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍27 പേര്‍മരിച്ചു. വെടിനിര്‍ത്തല്‍കരാറിന്റെ നഗ്‌നമായ ലംഘനമാണ് സിറിയയില്‍ഇപ്പോള്‍നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ അഭിപ്രായപ്പെട്ടു.

സിറിയന്‍ഒബ്‌സര്‍വേറ്ററി ഫോര്‍ഹ്യൂമന്റൈറ്റ്‌സിന്റെ കണക്ക് പ്രകാരം അലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികളും മൂന്ന് ഡോക്ടര്‍മാരും ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഏറ്റെടുക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍സൈന്യം. കഴിഞ്ഞ ആറ് ദിവസത്തിനിടെ 148 പേരാണ് സിറിയയില്‍കൊല്ലപ്പെട്ടത്

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഹൈ നെഗോഷിയേഷന്‍കമ്മിറ്റി സമാധാന ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു. സിറിയയില്‍സമാധാനം പുനഃസ്ഥാപിക്കാന്‍വേണ്ടി ഐക്യരാഷ്ട്ര സഭാ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ജി മിസ്റ്റുറയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട ചര്‍ച്ച ഉടന്‍ തുടങ്ങും. ഇതിനായി അമേരിക്കന്‍പ്രസിഡന്റ് ബറാക് ഒബാമയുടെയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍പുട്ടിന്റെയും സഹായം തേടിയിട്ടുണ്ട്.