ഗുജറാത്ത് കലാപം; അമിത് ഷാക്ക് സമന്‍സ്
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസിൽ സാക്ഷി വിസ്താരത്തിന് ഹാജരാവാൻ ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായോട് അഹമ്മദാബാദിലെ വിചാരണ കോടതി ആവശ്യപ്പെട്ടു.കേസിലെ പ്രതിയും മുൻ മന്ത്രിയുമായ മായാ കോട്നാനിയുടെ അപേക്ഷയെ തുടർന്നാണ് കോടതി തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ അമിത് ഷായോട് ഉത്തരവിട്ടത്.
2002 ൽ ഗുജറാത്തിലെ നരോദയിൽ കൂട്ടക്കൊല നടക്കുമ്പോൾ താൻ സ്ഥലത്തില്ലെന്നതിന് സാക്ഷിയാണ് അമിത്ഷായെന്നാണ് മായാകോട്നാനിയുടെ അപേക്ഷയിൽ പറയുന്നത്. എന്നാൽ സാക്ഷി പറയാൻ ദേശീയാധ്യക്ഷനെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും കോട്‍നാനി കോടതിയെ അറിയിച്ചു. തുടർന്നാണ് അമിത്ഷായെ വിളിച്ച് വരുത്താൻ കോടതി തീരുമാനിച്ചത്.