അമേരിക്കയിലെ വെടിവെപ്പ്; മരണം അഞ്ചായി
വാഷിംഗ്ടൺ: യുഎസിലെ മെരിലൻഡിൽ വെടിവയ്പിൽ മരണം അഞ്ചായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ എഡ്ജ് വുഡിലെ ഇമ്മോര്ട്ടൺ ബിസിനസ് പാർക്കില്‍ ഒരാള്‍ വെടയുതിര്‍ക്കുകയായിരുന്നു. രണ്ട് പേർ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്..
കൈതോക്ക് ഉപയോഗിച്ചായിരുന്നു അക്രമി വെടിവച്ചത്. സംഭവത്തിനു ശേഷം ഇയാൾ ഇവിടെനിന്നും ഓടിരക്ഷപ്പെട്ടു. ഹാര്‍ഫോര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് ജെഫ്രി ഗാഹ്ലര്‍ അക്രമിയെ തിരിച്ചറിഞ്ഞു. 37 കാരനായ റാഡീ ലബീബ് പ്രിന്‍സ് ആണ് വെടിവെപ്പ് നടത്തിയത്. പൊലീസ് ഇയാള്‍ക്കായുളള തിരച്ചില്‍ നടത്തി വരികയാണ്.