മുംബൈ: ബുള്ളറ്റ് ട്രെയിൻ ഓടിക്കാനൊരുങ്ങുന്ന മുംബൈ-അഹമ്മദാബാദ്റൂട്ടില് നിലവിലോടുന്ന ട്രെയിനുകളിലെ 40 ശതമാനം സീറ്റുകളും കാലിയാണെന്ന് വിവരവാകാശ രേഖ. പശ്ചിമ റെയിൽവേക്ക് പ്രതിമാസം ഏകദേശം 10 കോടി രൂപ ഈ റൂട്ടിൽ നിന്ന് നഷ്ടമാകുന്നുണ്ടെന്നാണ് രേഖയിൽ പറയുന്നത്. കൃത്യമായ പഠനങ്ങൾ നടത്താതെയാണ്റെയിൽവേ ബുള്ളറ്റ്ട്രെയിൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ അനിൽ ഗാൽഗലി എന്ന സാമൂഹിക പ്രവർത്തകനാണ്റൂട്ടിൽ നിലവിലെ ട്രെയിനുകളുടെ സ്ഥിതി സംബന്ധിച്ച് റെയിൽവേയോട് ചോദിച്ചത്. മുംബൈ അഹമ്മദാബാദ് റൂട്ടിൽ 31 മെയിൽ/എക്സ്‌പ്രസ് ട്രെയിനുകളാണ്സർവീസ് നടത്തുന്നത്. ഇതിൽ 706,446 സീറ്റുകളുമുണ്ട്.
ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകളനുസരിച്ച്398,002 സീറ്റുകൾ മാത്രമേ റൂട്ടിലെ ട്രെയിനുകളിൽ ബുക്ക്ചെയ്തിട്ടുള്ളു. ഇതുമൂലം 15 കോടി നഷ്ടത്തിലാണ് ഈ റൂട്ടിലെ ട്രെയിനുകൾ കിതച്ചോടുന്നത്. ഇതിനിടെയാണ്കോടികൾ മുടക്കി റൂട്ടിൽ ബുള്ളറ്റ്ട്രെയിൻ കൂടി സർവീസ്ആരംഭിക്കുന്നത്.
