റിയാദ്: സൗദിയിലെ മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ സ്വദേശിവല്‍കരണം നടപ്പിലാക്കാത്ത 988 സ്ഥാപനങ്ങള്‍ അടച്ചൂ പൂട്ടി. 8002 സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. മൊബൈല്‍ ഫോണ്‍ വിപണന മേഘലയില്‍ 50ശതമാനം സ്വദേശി വ്ത്കരണം നടപ്പാക്കാനുള്ള ഉത്തരവ് സൗദിയിലെ വിവിധ മേഖലയിലുള്ള 8002 സ്ഥാപനങ്ങള്‍ നടപ്പാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉത്തരവ് കൂടുതല്‍ നടപ്പാക്കിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. 2077 സ്ഥാപനങ്ങള്‍ ഉത്തരവ് പാലിച്ചു. റിയാദില്‍ 1390 സ്ഥാപനങ്ങളും ഖസീമില്‍ 962 സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കി. 20 ദിവസത്തിനിടെ ഇതുമായി ബന്ധപ്പെട്ട 9813 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. പരിശോധനകളില്‍ 1332 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനു പ്രതേക സമിതിക്കു കൈമാറി. നിയമ ലംഘനത്തെ തുടര്‍ന്നു 988 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായും മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ 988 മൊബൈല്‍ വിപണന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
