ഇരുപതോളം പേരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തർപ്രദേശിലെ സഹാരന്‍പൂർ, ഖുഷിനഗർ, മീററ്റ്, റൂർഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. അതേസമയം ഉത്തരാഖണ്ഡിൽ മരിച്ചവരുടെ സംഖ്യ 28 ആയി.
ലക്നൗ: ഉത്തർപ്രദേശിലുണ്ടായ വിഷ മദ്യദുരന്തത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 70 കടന്നു. ഇരുപതോളം പേരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തർപ്രദേശിലെ സഹാരന്‍പൂർ, ഖുഷിനഗർ, മീററ്റ്, റൂർഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. അതേസമയം ഉത്തരാഖണ്ഡിൽ മരിച്ചവരുടെ സംഖ്യ 28 ആയി. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും അതിർത്തി ജില്ലകൾ വ്യാജമദ്യം വൻ തോതിൽ വിറ്റഴിക്കുന്ന മേഖലകളാണ്.
ഉത്തർപ്രദേശിലെ സഹാരൺപൂർ ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 36 പേരാണ് സഹാൻപൂരിൽ മരിച്ചത്. ഖുഷിനഗറിൽ എട്ട് പേണ് മരിച്ചത്. അപകടത്തിൽ പന്ത്രണ്ടോളം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 46 പേരാണ് മരിച്ചത്. ഇതിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ 36 പേരും വിഷമദ്യം കഴിച്ചാണ് മരിച്ചതെന്ന് വ്യക്തമാണെന്ന് സഹാരന്‍പൂർ ജില്ലാ മജിസ്ട്രേറ്റ് അലോക് പാണ്ഡെ പറഞ്ഞു.
മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ ഉത്തരാഖണ്ഡിലേക്ക് പോയ ആളുകൾക്കാണ് ദുരന്തം സംഭവിച്ചത്. ഉത്തരാഖണ്ഡിലെ
ഹരിദ്വാറിലെ ഒരു വീട്ടിൽനിന്നാണ് ഇവർ മദ്യം വാങ്ങിയത്. ഇവരുടെ കൂട്ടത്തിലെ ഒരാള്‍ സഹരാന്‍പൂരിലേക്ക് മദ്യം കടത്തി വില്‍പ്പന നടത്തി. പിന്‍റു എന്നയാളാണ് മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഖുശിനഗറിലെ ജില്ലാ എക്സൈസ് ഓഫീസർ, ജില്ലാ എക്സൈസ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻഡ് ചെയ്തു. കേസിൽ മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മരിച്ചവർക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവർക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് 50,000 രൂപ വീതവും സഹായധനം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ഉത്തർപ്രദേശിലെ അനധികൃത മദ്യഷാപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
