മുഴുവന്‍ എംഎല്‍മാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം.
ബംഗളുരു: കോണ്ഗ്രസ്- ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്ണാടകയിലെ എംഎല്എമാര് ഒറ്റ രാത്രി കൊണ്ട് മറുകണ്ടം ചാടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ആരോപണം. അതേസമയം, ആ ആരോപണത്തിന് മറുപടിയുമായി തങ്ങള്ക്കൊപ്പമുളള മുഴുവന് എംഎല്മാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്ഗ്രസ്- ജെഡിഎസ് സഖ്യം.
ആ 118 എംഎല്എമാരും ഇവിടെയുണ്ടെന്ന് മുന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിയമസഭയ്ക്ക് മുന്നില് പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നു. വിധാന് സൗധക്ക് മുന്നിലാണ് കോണ്ഗ്രസ് ജെഡിഎസ് ധര്ണ.
ഇന്ത്യന് രാഷ്ട്രീയ ചരിത്രത്തില് ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില് ഒരു സര്ക്കാര് അധികാരമേല്ക്കുന്നത്. കര്ണാടക സംസ്ഥാനത്തിന്റെ 23-ാം മുഖ്യമന്ത്രിയായാണ് ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.കര്ണാടക രാജ്ഭവനില് വച്ചു നടന്ന ചടങ്ങില് ഗവര്ണര് വജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്പും വന്ന ശേഷവും മെയ് 17-ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്ത്തി താന് സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നത്. എന്നാല് ബിജെപിയുടെ സര്ക്കാര് രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറി.
രാജ്ഭവന് അങ്കണത്തില് തയ്യാറാക്കിയ വേദിയില് വച്ച് അധികം ആര്ഭാടങ്ങളില്ലാതെയാണ് യദ്യൂരപ്പഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന് യെദ്യൂരിയപ്പയ്ക്ക് ഗവര്ണര് സമയം നല്കിയിട്ടുണ്ട്. എന്നാല് ഗവര്ണറുടെ തീരുമാനം ചോദ്യം ചെയ്ത് കോണ്ഗ്രസ് സുപ്രീംകോടതിയിലെത്തിയതോടെ യദ്യൂരപ്പയ്ക്കും ബിജെപിയ്ക്കും ഇത് ആശങ്കകളുടെ മണിക്കൂറുകളാണ്. നാളെ രാവിലെ 10.30ന് കോടതി ഹര്ജി പരിഗണിക്കുന്പോള് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് യദ്യൂരപ്പയുടെ ഭാവി. അര്ധരാത്രിയില് സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ് വാദത്തിനൊടുവിലാണ് കോണ്ഗ്രസിന്റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന് സുപ്രീംകോടതി വിസമ്മതിച്ചത്.
രാത്രി പതിനൊന്ന് മണിയോടെ കോണ്ഗ്രസ് നേതാക്കള് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ കോണ്ഗ്രസിന്റെ ഹര്ജി പരിഗണിക്കാന് ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയത്. കോണ്ഗ്രസ് നേതാവ് കൂടിയായ മുതിര്ന്ന അഭിഭാഷകന് അഭിഷേക് സിംഗ്വി കോണ്ഗ്രസിന് വേണ്ടി വാദിച്ചപ്പോള് അറ്റോര്ണി ജനറല് കെ.കെ.വേണുഗോപാല് കേന്ദ്രസര്ക്കാരിന് വേണ്ടിയും മുതിര്ന്ന അഭിഭാഷകന് മുകുള് റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്ധരാത്രിയില് കോടതിയിലെത്തി.മണിക്കൂറുകള് നീണ്ട വാദത്തിനൊടുവില് പുലര്ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള് അടുത്ത ദിവസത്തേയ്ക്ക് മാറ്റിവച്ചത്.
