കന്നുകാലിക്കടത്തുകാരനെ അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചു കൊന്നു
ത്രിപുര: കന്നുകാലികളെ കടത്തുകയാണെന്ന് ആരോപിച്ച് യുവാവിനെ അതിർത്തി രക്ഷാ സേന വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിലാണ് സംഭവമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
അരാബർ റഹ്മാൻ എന്ന 38 കാരന്‍ യുവാവാണ് കൊല്ലപ്പെട്ടത്. പെട്രോളിങ്ങിനിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സൈന്യത്തിന്‍റെ ആരോപണങ്ങൾ കൊല്ലപ്പെട്ടയാളുടെ കുടുംബം നിഷേധിക്കുന്നു. യുവാവ് നിരപരാധിയാണെന്നും സൈനികർക്കെതിരെ പൊലീസിന് പരാതി നൽകിയതായും ബന്ധുക്കൾ പറയുന്നു.