ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ളവരെ നരോദാ ഗാം കൂട്ടക്കൊല കേസിൽ സാക്ഷിയായി വിസ്തരിക്കാൻ അനുമതി. ബിജെപി നേതാവും മുൻ മന്ത്രിയുമായ മായ കോട്നാനിയുടെ അഭ്യർഥന മാനിച്ചാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി അനുമതി നൽകിയത്. മായാ കോട്നാനി വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കേയാണ് 2002 ഫെബ്രുവരിയിൽ ഗുജറാത്തിൽ കലാപമുണ്ടായത്. നരോദ ഗാമിൽ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്നാനി നിയമസഭയിൽ ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്നതിനായി അമിത് ഷാ ഉൾപ്പടെയുള്ളവരെ വിസ്തരിക്കണമെന്ന് അവർ ആവശ്യപെടുകയായിരുന്നു. ഇത്‌ കോടതി അംഗീകരിച്ചു.