വിജയവാഡ: എംഎല്‍എയുടെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകനെ ജനക്കൂട്ടത്തിനു മുന്നിലിട്ട് തല്ലിച്ചതച്ചു. ആന്ധ്ര പ്രദേശിലാണ് സംഭവം. തെലുങ്ക്ദേശം പാർട്ടി നേതാവ് ക്യഷ്ണമോഹന്‍റെ സഹോദരനാണ് മർദ്ദനത്തിന് നേത്യത്വം നൽകിയത്. നഗരമധ്യത്തിൽ നിരവധിയാളുകൾ നോക്കിനിൽക്കെയാണ് പത്രപ്രവർത്തകനെ വടിയുപയോഗിച്ച് ഇയാൾ തല്ലി ചതച്ചത്.

ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ എം എൽ എ അമൻചി കൃഷ്ണ മോഹൻറെ സഹോദരന്‍ അമൻചി സ്വാമുലുവാണ് മുതിർന്ന പത്രപ്രവർത്തകനായ എം നാഗാർജുന റെഡ്ഡിയെ തെരുവില്‍ ക്രൂരമായി മർദിച്ചത്. പിന്നോക്ക ജനങ്ങൾക്കായുള്ള പ്രത്യേക പദ്ധതി പ്രകാരമുള്ള വായ്പ എംഎൽഎയും സഹോദരനും ഉപയോഗിച്ചതായും തുക തിരിച്ചടക്കാൻ വിസമ്മതിച്ചതായും നാഗാർജുന റെഡ്ഡി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം.

ചിരാല പട്ടണത്തിൽ നിരവധിയാളുകൾ നോക്കിനിൽക്കെയാണ് പത്രപ്രവർത്തകനെ വടിയുപയോഗിച്ച് തല്ലിയത്. സഹായത്തിനായി അദ്ദേഹം നിലവിളിച്ചെങ്കിലും ആരുമെത്തിയില്ല. അക്രമത്തിൽ ഇടപെടാതെ പലരും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. എം.എൽ.എയുടെ സഹോദരൻ അമൻചി സ്വാമുലുവിനെതിരെ കേസെടുത്തിട്ടുണ്ട്. ക്ഷെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നാഗാർജുനയെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീഡിയോ