സൗദിയില്‍ ജോലിചെയ്യുന്ന ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍ തുടങ്ങിയ എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ട് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഈ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്കു വേതനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. തൊഴിലുടമയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കു അക്കൗണ്ട് തുറക്കുന്നതിനു നടപടി സ്വീകരിക്കേണ്ടതെന്ന് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയവക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി. തൊഴില്‍ കരാര്‍ അനുസരിച്ചുള്ള വേതനം എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണം. ഗാര്‍ഹിക തൊഴിലളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നു ഉറപ്പാക്കുന്നതിനാണ് ഈ നടപടി. ഓണ്‍ലൈന്‍ സൈറ്റ് ആയമുസാനിദ് വഴി തൊഴില്‍ കരാര്‍ തയ്യാറാക്കണമെന്നു മന്ത്രാലയവക്താവ് തൊഴില്‍ ഉടമകളോടാവശ്യപ്പെട്ടു. പദ്ധതിയുടെ പ്രഥമ ഘട്ടത്തില്‍ നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന
മുഴുവന്‍ വിദേശഗാര്‍ഹിക തൊഴിലാളികളെയും ഉള്‍പ്പെടുത്തും.