പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണവിധേയനായ ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് രാജി വെച്ചു. ബിഹാറിലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബ്രിജേഷ് കുമാറെന്ന ബ്രിജേഷ് പാണ്ഡെയാണ് ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജിവെച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവു കൂടിയായ ബിഹാര്‍ മുന്‍ മന്ത്രിയുടെ മകളെയാണ് ഇയാളും മുഖ്യപ്രതി നിഖില്‍ പ്രിയദര്‍ശിനിയും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് നിഖിലും ബ്രിജേഷും പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി തന്നെയാണ് ചാനലുകള്‍ വഴി പുറത്തുവിട്ടത്. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ മറ്റുചിലര്‍ കരുവാക്കുകകയായിരുന്നെന്നും രാജിക്കത്തില്‍ ബ്രിജേഷ് അവകാശപ്പെട്ടു. 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടായാളാണ് ബ്രിജേഷ്.