പാക്കിസ്ഥാനികൾ 48 മണിക്കൂറിനകം ജില്ല വിടണമെന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ്
ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുത്. പാക്കിസ്ഥാനുമായി നേരിട്ടോ അല്ലാതയോ ഇന്ത്യക്കാര്‍ വ്യാപാരത്തിൽ ഏർപ്പെടരുതെന്നും പാക്കിസ്ഥാനികൾക്ക് ജോലി നൽകരുതെന്നും ഉത്തരവിൽ പറയുന്നു. പാക്കിസ്ഥാനില്‍ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഉപയോഗിക്കാനോ അറിയാത്ത ആളുകളുമായി ഫോണിൽ സംസാരിക്കാനോ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
ബിക്കാനിർ: രാജസ്ഥാനിലെ ബിക്കാനിറില്‍ താമസിക്കുന്ന പാക്കിസ്ഥാനികളോട് 48 മണിക്കൂറിനുള്ളിൽ ജില്ല വിട്ട് പോകാൻ നിര്‍ദേശം. തിങ്കളാഴ്ച ജില്ലാ മജിസ്ട്രേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
ജില്ലയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുത്. പാക്കിസ്ഥാനുമായി നേരിട്ടോ അല്ലാതയോ ഇന്ത്യക്കാര്‍ വ്യാപാരത്തിൽ ഏർപ്പെടരുതെന്നും പാക്കിസ്ഥാനികൾക്ക് ജോലി നൽകരുതെന്നും ഉത്തരവിൽ പറയുന്നു. പാക്കിസ്ഥാനില്‍ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഉപയോഗിക്കാനോ അറിയാത്ത ആളുകളുമായി ഫോണിൽ സംസാരിക്കാനോ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. രണ്ട് മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Rajasthan: Bikaner DM issues a list of orders, effective immediately, u/s 144 CrPc in light of #PulwamaTerrorAttack. He order Pakistani citizens to leave the dist within 48 hrs, also prohibits hotels in Bikaner border area from allowing Pak citizens. Order applicable for 2 months pic.twitter.com/YsEnrv2X7a
— ANI (@ANI) February 18, 2019
ഉത്തരവിന് പിന്നാലെ വാടക കെട്ടിടങ്ങളിലും വീടുകളിലും താമസിക്കുന്ന പാക്കിസ്ഥാനികളെ ഒഴിപ്പിക്കാനുള്ള നടപടികൾ നാട്ടുകാര്‍ ആരംഭിച്ചു. ബിക്കാനിറിലെ പലയിടത്തുനിന്നും പാക്കിസ്ഥാനികൾ പലായനം ചെയ്യാനുളള ഒരുക്കത്തിലാണ്.