സ്വന്തം പാർട്ടിയിലെ എംഎൽഎ മാരെപ്പോലും ബിജെപിയ്ക്ക് വിശ്വാസമില്ല: സച്ചിൻ പൈലറ്റ്
ജനങ്ങൾ നൽകിയ വിശ്വാസം തെറ്റിക്കുകയാണ് വസുന്ധര രാജെ സിന്ധ്യെ. കർഷകരോടും ക്ഷത്രിയരോടും ദളിതരോടും അനുകൂലമായ നിലപാടല്ല അവർ സ്വീകരിച്ചത്. ജനങ്ങൾ ഈ ഭരണത്തിൽ അതൃപ്തരാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
ദില്ലി: ബിജെപി സർക്കാരിന്റെ കീഴിൽ സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുരിതഭരണമാണെന്ന് രാജസ്ഥാൻ കോൺഗ്രസ് മേധാവി സച്ചിൻ പൈലറ്റ്. ക്രമസമാധാനം ഇല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനം. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അടുത്ത ഇലക്ഷനിൽ വസുന്ധര രാജെ സിന്ധ്യെയെ സ്ഥാനാർത്ഥിയാക്കിയതോടെ ജയിക്കാനുള്ള സാധ്യത ബിജെപി ഇല്ലാതാക്കി എന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജയിക്കുമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്. രാജസ്ഥാനിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങൾ നൽകിയ വിശ്വാസം തെറ്റിക്കുകയാണ് വസുന്ധര രാജെ സിന്ധ്യെ. കർഷകരോടും ക്ഷത്രിയരോടും ദളിതരോടും അനുകൂലമായ നിലപാടല്ല അവർ സ്വീകരിച്ചത്. ജനങ്ങൾ ഈ ഭരണത്തിൽ അതൃപ്തരാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. സ്വന്തം എംഎൽഎ മാരെപ്പോലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് ബിജെപി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ മാർക്ക സീറ്റ് നൽകില്ലെന്ന ബിജെപി നിലപാടിനെക്കുറിച്ചും സച്ചിൻ പൈലറ്റ് പരാമർശിച്ചു.