രാവണനും ശൂർപ്പണഖയ്ക്കുമെതിരെ  ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പോരാടണമെന്നും സുരേന്ദ്രസിംഗ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാറ്റ്നയിൽ രാഹുൽ ഗാന്ധിയെ രാമനായി ചിത്രീകരിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 

ഉത്തർപ്രദേശ്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാവണനെന്നും പ്രിയങ്ക ഗാന്ധിയെ ശൂർപ്പണഖയെന്നും വിളിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. മോദിയെ രാമനെന്നാണ് സുരേന്ദ്രസിംഗ് വിശേഷിപ്പിച്ചിരിക്കുന്നത്. രാവണനും ശൂർപ്പണഖയ്ക്കുമെതിരെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ പോരാടണമെന്നും സുരേന്ദ്രസിംഗ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാറ്റ്നയിൽ രാഹുൽ ഗാന്ധിയെ രാമനായി ചിത്രീകരിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രസിംഗിന്റെ പുതിയ പ്രസ്താവന.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കൻ ഉത്തർപ്രദേശിൽ പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയോഗിച്ചിരുന്നു. രാവണൻ ശൂർപ്പണഖയെ രാമനടുത്തേയ്ക്ക് അയച്ചത് പോലെയാണ് രാഹുൽ പ്രിയങ്കയെ യുപിയിലേക്ക് അയച്ചതെന്നും സുരേന്ദ്ര സിംഗ് പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ സീറ്റുകൾക്ക് നിർണായക സ്ഥാനമാണുള്ളത്. പ്രിയങ്കയുടെ നിയമനം യുപിയിൽ സ്വാധീനമുണ്ടാക്കുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ് സുരേന്ദ്രസിംഗ് പ്രിയങ്കയെയും രാഹുലിനെയും അപമാനിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.