മെഡിക്കൽ കോളേജ് കോഴ: ആർ.എസ്. വിനോദിന്‍റെ മൊഴിയെടുത്തു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ടു ബിജെപി മുൻ സഹകരണ സെൽകണ്‍വീനർ ആർ.എസ്. വിനോദിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. തനിക്ക് യാതൊരു കൺസൾട്ടൻസിയും ഇല്ലെന്നും കണ്‍സൾട്ടൻസി ഇടപാടുകൾ നടത്തിയത് സതീഷ് നായരെന്നും വിനോദ് പിന്നീട് പറഞ്ഞു.
മെഡിക്കൽ കോളജ് അനുവദിക്കാൻ വിനോദിന് 5.60 കോടി രൂപ നൽകിയെന്നാണു ബിജെപി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയിൽനിന്ന് 5.60 കോടി രൂപയാണ് വാങ്ങിയതെന്നാണ് സമിതി കണ്ടെത്തിയത്.