ദില്ലി: ബോഫേഴ്സ് കേസിൽ ഇന്ത്യയിലെ ഉന്നത വ്യക്തികൾക്കും പാർട്ടികൾക്കും കോഴ ലഭിച്ചിട്ടുണ്ടെന്നും ഈ കേസ് വീണ്ടും അന്വേഷിക്കണമെന്നും മുൻ സിബിഐ ഐജി പി.എം.നായർ . രാജീവ് ഗാന്ധിക്ക് പണം കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തികളുടെ പേര് പറയുന്നില്ലെന്ന് പി.എം. നായർ പറഞ്ഞു.

ഐഎസ്ആർഒ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഡാലോചന നടന്നിട്ടില്ലെന്നും പി.എം.നായർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പി.എം.നായർ ഇക്കാര്യം തുറന്നുപറ‌ഞ്ഞത്.