Asianet News MalayalamAsianet News Malayalam

ബി ജെ പി നേതാവിന്‍റെ നാവ് പിഴുതെടുത്താല്‍ 50 ലക്ഷം നല്‍കുമെന്ന് ബിഎസ്‍പി നേതാവ്

BSP Chandigarh Unit Chief Jannat Jahan says will give reward of 50 lakh to person who gets Dayashankar tongue
Author
First Published Jul 21, 2016, 12:13 PM IST

ന്യൂഡല്‍ഹി: മായാവതിയെ വേശ്യയെന്നു വിളിച്ച ബിജെപി നേതാവ് ദയാശങ്കര്‍ സിങ്ങിന്‍റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കുമെന്ന് ബിഎസ്‍പി നേതാവ്. ചണ്ഡിഗഢിലെ ബി.എസ്.പി നേതാവ് ജന്നത്ത് ജഹാനാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ അപഹസരിച്ച ദയാശങ്കര്‍ സിങ്ങിന്‍റെ നാവു പിഴുതെടുത്താല്‍ 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നാണ് ജന്നത്തിന്‍റെ പ്രസ്താവന.

കഴിഞ്ഞ ദിവസമാണ് ദയാശങ്കര്‍ സിങ്ങ് മായവതിയെ ലൈംഗികതൊഴിലാളിയോട് ഉപമിച്ചത്. തുടര്‍ന്ന് ദയാസിങ്ങിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ബിജെപി നീക്കം ചെയ്തിരുന്നു. പാര്‍ട്ടി പദവികളില്‍ നിന്നും  ആറ് വര്‍ഷത്തേക്ക് നീക്കുകയും ചെയ്തു.

പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരും അനുയായികളും ഇന്ന് ലക്നൗവിലും ഡല്‍ഹിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ സിങ്ങിനെ അറസ്റ്റു ചെയ്യണമെന്നും ബി.എസ്.പി ആവശ്യപ്പെട്ടു.

സ്ത്രീകളെ അപമാനിക്കല്‍, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ദയാശങ്കറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

സിങ്ങിനെ പിടികൂടുന്നതിനായി പൊലീസ് നടത്തിയ തെരച്ചില്‍ നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സിങ് ഒളിവില്‍ പോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ബാലിലയിലുള്ള വസതിയില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഖോരക്പൂര്‍, ലക്നോ, അസംഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് സിങ്ങിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
 

Follow Us:
Download App:
  • android
  • ios