തുര്‍ക്കി ന്യൂനപക്ഷ പാര്‍ട്ടിയായ എംഡിഎലിന്റെ എതിര്‍പ്പ് കണക്കാക്കാതെയാണ് പാര്‍ലമെന്റ് ഈ നിയമം അംഗീകരിച്ചത്. ഫ്രാന്‍സ്, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിലവില്‍വന്ന നിയമങ്ങള്‍ക്ക് സമാനമാണ് ബള്‍ഗേറിയയില്‍ നിലവില്‍ വന്ന നിയമം. 

ഈ നിയമപ്രകാരം പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഖം മറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. വീടുകളെയും ആരാധനാലയങ്ങളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 858 ഡോളര്‍ (57,000 രൂപ) പിഴ അടക്കേണ്ടി വരും. സര്‍ക്കാര്‍ ധനസഹായ ആനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും.