സദ്‌ര്‍ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിനടത്താണ് ആദ്യ സ്ഫോടനമുണ്ടായത്. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച എസ്‌യുവി കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനംപ്രതി ചാവേറാക്രമണങ്ങള്‍ ഉണ്ടാകുന്ന നഗരമായിരുന്നു സദ്‌ര്‍. എന്നാല്‍ ഈ അടുത്ത കാലങ്ങളില്‍ ഇവിടെ ജനജീവിതം സമാധാനപരമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ ഇരട്ട ചാവേറാക്രമണങ്ങളില്‍ 70 പേര്‍ കൊല്ലപ്പെട്ടതോടെയാണ് സദ്‌ര്‍ വീണ്ടും ആശാന്തമായത്. ഇവിടെയാണ് വീണ്ടും ആശങ്കയുടെ ഭീതി വിതച്ചുകൊണ്ട് ചാവേറാക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് ഇറാഖ് സൈന്യം സ്ഥലത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred