സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനം; 45 മരണം
ഡമസ്കസ്: സിറിയയിലെ അൽ ബാബിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 45 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വടക്ക് പടിഞ്ഞാറൻ അൽബാബിലെ സൈനിക ചെക്പോയിൻറിൽ വിമത സേനകളിലൊന്നായ ഫ്രീ സിറിയൻ ആർമിയെ ലക്ഷ്യമാക്കി ഐഎസ് തീവ്രവാദികളാണ് സ്ഫോടനം നടത്തിയത്. വിമത സ്വാധീന പ്രദേശമാണ് ഇവിടം.
ഐ എസ് നിയന്ത്രണത്തിലായിരുന്ന അല്‍ബാബ് തുര്‍ക്കി സൈന്യവും സഖ്യകക്ഷികളായ സിറിയന്‍ വിമതരും പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. തുർക്കി അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് അൽബാബ്.