കാസര്‍കോട്: സിവില്‍ സപ്ലൈസിന് വിതരണത്തിനായി ലഭിച്ച 3500 കിലോ അരി സ്വകാര്യ ഗോഡൗണില്‍നിന്ന് പിടികൂടി. കാസര്‍ഗോഡ് വിദ്യാനഗറില്‍ സി.ബി.ഐ നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്.

മലപ്പുറത്തുനിന്നും തിക്കോടിയില്‍നിന്നും അരി കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നെത്തിയ സി.ബി.ഐ സംഘമാണ് കാസര്‍കോട്ടും പരിശോധന നടത്തിയത്. 

വിദ്യാനഗറില്‍ സിവില്‍ സപ്ലൈസിന്റെ ഗോഡൗണും സ്വകാര്യ കമ്പനിയുടെ ഗോഡൗണും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എഫ്.സി.ഐയുടെ മുദ്രയുള്ള നൂറുകണക്കിന് ചാക്ക് അരിയാണ് സ്വകാര്യ ഗോഡൗണില്‍നിന്ന് കണ്ടെത്തിയത്. അരി ബ്രാന്‍ഡഡ് ചാക്കുകളിലാക്കി വില്‍ക്കുന്നതിന്റെ തെളിവുകളും സി.ബി.ഐക്ക് ലഭിച്ചു.