പ്രാഥമിക സഹകരണ സംഘങ്ങളിലായി ഒരു ലക്ഷത്തോളം ജീവനക്കാര്‍ . ഇരുപതിനായിരത്തോളം കലക്ഷന്‍ ഏജന്റുമാര്‍ . അതാത് ബാങ്കുകളാണ് ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. പതിവു പോലെ ഓരോ ബാങ്കും ജീവനക്കാരുടെ അക്കൗണ്ടിലേയ്ക്ക് ശമ്പളം കണക്കെഴുതി നിക്ഷേപിക്കും . പക്ഷേ ഇത് പണമായി മാറിയെടുക്കുന്നിടത്താണ് പ്രതിസന്ധി. ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 24,000 രൂപ മാത്രമാണ് പ്രാഥമിക സംഘങ്ങള്‍ക്ക് പിന്‍വലിക്കാനാകുന്നത്. പ്രാഥമിക സംഘങ്ങളില്‍ പണമുണ്ടാകണമെങ്കില്‍ വായ്പാ തിരിച്ചടവോ, പുതിയ നിക്ഷേപമോ വേണം . ഇപ്പോഴത്തെ നിലയില്‍ രണ്ടു വഴിക്കും തുച്ഛമായ പണം മാത്രമേ ബാങ്കിലെത്തുന്നൂള്ളൂ . ഈ സാഹചര്യത്തിലാണ് ശമ്പളം ജീവനക്കാരുടെ കയ്യിലെത്തുന്നതിലെ അനിശ്ചിതത്വം
നോട്ട് പ്രതിസന്ധിക്ക് പിന്നാലെ മിക്ക സര്‍വീസ് സഹകരണ ബാങ്കുകളുടെയും ദിനം പ്രതിയുള്ള ഇടപാട് പത്തിലൊന്നായി ചുരുങ്ങി. ഇട്ട പണം തിരിച്ചെടുക്കാന്‍ നിക്ഷേപകര്‍ കാത്തു നില്ക്കുന്നു . അന്നന്നത്തെ വരവ് നിക്ഷേപകന് കൊടുക്കുമ്പോള്‍ പിന്നെ ശമ്പളത്തിന് പണമെവിടെയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 12:36 AM IST
Post your Comments