മധ്യപ്രദേശില്‍ വ്യാജ വോട്ടര്‍മാരെന്ന് ആരോപണം അന്വേഷണത്തിന് ഉത്തരവിട്ടു
ഭോപ്പാല്: നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്ക്കേ, മധ്യപ്രദേശിലെ വോട്ടര്പട്ടികയില് ബിജെപി വ്യാപകമായി കൃത്രിമം നടത്തുകയാണെന്ന് കോണ്ഗ്രസ്. 60 ലക്ഷം വ്യാജ വോട്ടര്മാര് കരട് പട്ടികയിലുണ്ടെന്ന് ആരോപിച്ച് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി. കോണ്ഗ്രസിന്റെ പരാതിയില് സംസ്ഥാന ഇലക്ഷന് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു.
നാലംഗ സംഘത്തെയാണ് കമ്മീഷന് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസത്തിനുളളില് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് അന്വേഷണ സംഘത്തോട് കമ്മീഷന് ആവശ്യപ്പെട്ടു. വ്യാപകമായ തിരിമറികളാണ് പട്ടികയിലുള്ളതെന്നും ഒരാളുടെ പേരില് സ്വന്തം ബൂത്തിലും മറ്റു ബൂത്തുകളിലും വോട്ടര് പട്ടികയില്ചേര്ത്തിട്ടുണ്ടെന്നും കോണ്ഗ്രസ് ആരോപിക്കുന്നു.
മധ്യപ്രദേശ് പിസിസി അധ്യക്ഷന് കമല് നാഥിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കിയത്. മധ്യപ്രദേശിലെ ജനസംഖ്യയില് 25 ശതമാനം വര്ധനയാണ് ഉണ്ടായതെങ്കില് വോട്ടര്മാരുടെ എണ്ണത്തിലെ വര്ധന 40 ശതമാനം ആണെന്ന് പാര്ട്ടി ആരോപിക്കുന്നു.
ഒരേ ചിത്രം ഉപയോഗിച്ച് പല പേരുകളില് വോട്ടര് പട്ടികയില് ഉള്പ്പെടുത്തിയിട്ടുണ്ട്. വോട്ടര് പട്ടിക അട്ടിമറിക്കാന് ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുന്നു. ഇവര്ക്കിതെരി നടപടി വേണമെന്നും പാര്ട്ടി ആവശ്യപ്പെട്ടു. അടുത്ത ജൂലൈ 31 നാണ് അന്തിമ വെട്ടര്പട്ടിക പ്രസിദ്ധീകരിക്കേണ്ട്ത്. അതിന് മുന്പ് തന്നെ വ്യാജവോട്ടര്മാരെ മുഴുവന് നീക്കണം എന്നാണ് കോണ്ഗ്രസിന്റെ ആവശ്യം
