മദനിയുടെ പിതാവിനെയും കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതിയുടെ നടപടി. 1992ലെ ബാബ്റി മസ്ജിദ് സംഭവത്തിന് പിന്നാലെ കൊല്ലം മൈനാഗപ്പള്ളിയിലെ മദനിയുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നെന്നായിരുന്നു കേസ്. എറണാകുളം സെഷന്‍ കോടതിയുടേതാണ് ഉത്തരവ്. ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 24 വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്.