Asianet News MalayalamAsianet News Malayalam

മന്ത്രിസ്ഥാനത്തെക്കുറിച്ചുളള പരാമര്‍ശം; ബിജിമോളോട് വിശദീകരണം തേടി

CPI asks explanation from E.S.Bijimol over minister post statement
Author
Thiruvananthapuram, First Published Jul 1, 2016, 7:49 AM IST

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പീരുമേട് എംഎല്‍എ  ഇ.എസ്.ബിജിമോളോട് സിപിഐ എക്‌സിക്യൂട്ടിവ് വിശദീകരണം തേടി. ഗോഡ്ഫാദര്‍മാരില്ലാത്തത് കൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം കിട്ടാത്തതെന്നായിരുന്നു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജിമോളുടെ പരാമര്‍ശം.  

മന്ത്രിമാരെ നിശ്ചയിക്കുന്നതിനെ ചൊല്ലി സിപിഐയില്‍ വലിയ തര്‍ക്കങ്ങളാണുണ്ടായത്. സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ഇഎസ് ബിജിമോളുടെ പരാമര്‍ശം.

മന്ത്രിസ്ഥാനത്തേക്ക്  ബിജിമോളുടെ പേരും ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടെങ്കിലും പിന്നീടൊഴിവാക്കുകയായിരുന്നു. വനിതാ നേതാവന്ന രീതിയിലാണ് ബിജിമോള്‍ ആദ്യം സാധ്യതാ പട്ടികയില്‍ ഇടംനേടിയിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവിലാണ് ബിജിമോളുടെ നിലപാടിനെതിരെ വിമര്‍ശനം ഉണ്ടായത്.

 

Follow Us:
Download App:
  • android
  • ios