ദില്ലി: കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് കരേസന മേധാവി ജനറൽ ബിപിൻ റാവത്ത് നടപ്പാക്കുന്നതെന്ന സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്റോറിയൽ വിവാദമായി. ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമാണെന്ന് എഡിറ്റര്‍ പ്രകാശ് കാരാട്ട് ന്യായീകരിച്ചു. സിപിഎമ്മിന്‍റെ പൂര്‍ണ രൂപം ചൈന പാക് മൗത്ത് പീസെന്നായിരുന്നു ബിജെപിയുടെ പ്രതികരണം

സൈന്യത്തിന്‍റെ അന്തസ് നഷ്ടപ്പെടുത്തിയെന്ന തലക്കെട്ടിലെ സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്ററോയൽ ലേഖനം സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ആക്ഷേപം. കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് കശ്മീര്‍ ജനതയെ അടിച്ചമര്‍ത്തുകയാണെന്ന് വിമര്‍ശിച്ചത്. 

കശ്മീര്‍ യുവാവിനെ മനുഷ്യകവചമാക്കിയ നടപടിയെ ബിപിൻ റാവത്ത് ന്യായീകരിച്ചതിനെതിരെയാണ് ലേഖനം. കേന്ദ്രസര്‍ക്കാരിന്‍റെ നയം നടപ്പിലാക്കുന്ന കരേസന മേധാവി രാഷ്ട്രീയ ആവശ്യവുമായി പ്രതിഷേധിക്കുന്ന കശ്മീരികളെ സേനയെ ഉപയോഗിച്ച് നേരിടുകയാണ്. 

ഇത് സേനയുടെ യശ്ശസ്സിന് ഇടിവുണ്ടാക്കുമെന്നും ലേഖനത്തിൽ വിമര്‍ശനം. അന്ധമായ നയം കാരണം ജമ്മുകശ്മീരിലെ ജനങ്ങൾക്കും സേനയ്ക്കും നഷ്ടമുണ്ടാക്കുകയാണെന്നുമുള്ള ലേഖനത്തെ എഡിറ്റര്‍ പ്രകാശ് കാരാട്ട് പിന്തുണച്ചു
സൈന്യത്തിനൊപ്പം നിൽക്കാതെ ഭീകരര്‍ക്കും വിഘടനവാദികൾക്കും വേണ്ടിയാണ് സിപിഎം സംസാരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

അതിനിടെ ബിപിൻ റാവത്തിനെ ബ്രിട്ടീഷ് ജനറൽ ഡയറിനോട് ഉപമിച്ച ബംഗാളി ചിന്തകനും ചരിത്രകാരനുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ ദ വൈര്‍ വെബ്സൈറ്റിലെ ലേഖനവും വിദാമായി. 

ജാലിയൻ വാലാബാഗ് കലാപത്തിന് ഉത്തരവിട്ട ഡയറിന്‍റെ നടപടിക്ക് സമാനമാണ് കല്ലേറുതടയാൻ കശ്മീര്‍ യുവാവിനെ സൈനിക ജീപ്പിനെ കെട്ടിയിട്ടതിനെ ന്യായീകരിച്ച കരസേന മേധാവിയുടെ നിലപാടെന്നായിരുന്നു ചാറ്റര്‍ജിയുടെ വിമര്‍ശനം.