ഉത്തരാഖണ്ഡില്‍ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരണസംഖ്യ 37 ആയി. ദുരിത ബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നുണ്ട്. ഇന്നലെ രാത്രി മൂന്ന് മൃതദേഹങ്ങള്‍ കൂടി പുറത്തെടുത്തതോടെയാണ് മരണസംഘ്യ 37 ആയി ഉയര്‍ന്നത്. ചമൊലിയില്‍ ആറു പേരെയും പിത്തോര്‍ഗഢില്‍ 12 പേരെയും കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തിയതിനെ തുടര്‍ന്ന് വരും മണിക്കൂറില്‍ മഴ ഇനിയും കനത്താല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകും എന്ന വിലയിരുത്തലിലാണ് ദുരന്ത രക്ഷാ സേന. ഉത്തരാഖണ്ഡില്‍ ഇതിനോടകം 100 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി കഴിഞ്ഞു. 150 കുടുംബങ്ങളെ പിത്തോര്‍ഗഢില്‍ നിന്നും മാറ്റി താമസിപ്പിച്ചു.